ലക്നൗ : ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് മുഴക്കിയ മുസ്ലീം യുവാവിനെ സമുദായത്തിൽ നിന്ന് പുറത്താക്കുമെന്ന് ദിയോബന്ദിലെ മൗലാനകളുടെ ഭീഷണി. ഡിസംബർ 2 ന് സഹാറൻപൂരിൽ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും റാലിയിലാണ് എഹ്സാൻ റാവു എന്ന യുവാവ് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് മുഴക്കിയത് .
ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാദ്ധ്യത്തിൽ ശ്രദ്ധേയമായിരുന്നു . ഇതിനു പിന്നാലെയാണ് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നിവ പറഞ്ഞതിന് എഹ്സാൻ ക്ഷമ പറയണമെന്ന് ദിയോബന്ദ് മദ്രസയിലെ മൗലാന ശൈഖുൽ ഹിന്ദ് മുഫ്തി അസദ് കാഷിം ആവശ്യപ്പെട്ടത് .
അല്ലാത്തപക്ഷം എഹ്സാനെ ഇസ്ലാമിൽ നിന്ന് പുറത്താക്കുമെന്നും കാഷിം പറഞ്ഞു . എഹ്സാൻ ഇസ്ലാമിന് വിരുദ്ധമായി പ്രവർത്തിക്കുന്നു. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് മുഴക്കുന്നത് ഇസ്ലാമിൽ നിഷിദ്ധമാണ്, – കാഷിം പറഞ്ഞു.
എന്നാൽ രാമന്റെ പിൻഗാമിയായാണ് താൻ സ്വയം കരുതുന്നതെന്നും , ഇവ മുഴക്കുന്നതിൽ തന്നെ തടയാൻ ആർക്കുമാകില്ലെന്നും എഹ്സാൻ റാവു പറഞ്ഞു. “ഞങ്ങൾ ശ്രീരാമന്റെ പിൻഗാമികളാണ്. നാം ജീവിക്കുന്ന രാഷ്ട്രത്തെ സ്തുതിച്ചുകൊണ്ട് ഇത് മുഴക്കുന്നതിൽ ഒരു പ്രശ്നവുമില്ല. ജയ് ശ്രീറാം എന്നത് സ്നേഹത്തിന്റെ മുദ്രാവാക്യമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ് ശ്രീരാമൻ,” അദ്ദേഹം പറഞ്ഞു.
ജയ് നെഹ്റു, ജയ് ലോഹ്യ, ജയ് ഭീം, ജയ് ചരൺ സിംഗ് എന്ന് വിളിക്കുന്നതിനെതിരെ അവർ ഫത്വ പുറപ്പെടുവിക്കുന്നുണ്ടോ? പിന്നെ എന്തിനാണ് അവർ എനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്? മുദ്രാവാക്യം വിളിച്ചതിന് എന്നെ ഭീഷണിപ്പെടുത്തുന്നു. പക്ഷേ, ഈ ഭരണം എന്നെ സംരക്ഷിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നിങ്ങൾ നിങ്ങളുടെ മതത്തിൽ സന്തുഷ്ടരായിരിക്കുക, ഞാൻ എന്റെ വിശ്വാസത്തിൽ സന്തുഷ്ടനാണ്, ”എഹ്സാൻ റാവു പറഞ്ഞു . സംഭവം പോലീസിൽ അറിയിക്കുമെന്നും എഹ്സാൻ റാവു വ്യക്തമാക്കി.
Comments