ഫ്രാൻസിൽ നിന്നും 80 റഫാൽ ജെറ്റുകൾ വാങ്ങാൻ കരാറുറപ്പിച്ച് യുഎഇ.നവീന സാങ്കേതികവിദ്യ, ഊർജം, ഭക്ഷ്യസുരക്ഷ, സാംസ്കാരിക-വിദ്യാഭ്യാസ പദ്ധതികൾ എന്നിവയടക്കമുളള നിരവധി വിഷയങ്ങളിൽ സഹകരിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ യുഎഇ സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളിൽ ഒപ്പവച്ചത്.
6600 കോടി ദിർഹം വിലമതിക്കുന്ന 80 റഫാൽ യുദ്ധവിമാനങ്ങൾ യു.എ.ഇ.ക്ക് വിൽക്കാനുള്ള കരാർ എക്കാലത്തെയും വലിയ ആയുധ ഇടപാടാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.ഡസോൾട്ട് ഏവിയേഷൻ നിർമിക്കുന്ന റഫാൽ വിമാനങ്ങൾ 2026-നും 2031-നുമിടയിൽ യു.എ.ഇ.യിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച എക്സ്പോ ദുബായ് സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . അബുദാബി കിരീടാവകാശിയും യു.എ.ഇ.
സായുധസേന ഉപസർവ സൈന്യാധിപനുമായ ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. രാജ്യത്തെ വ്യവസായപ്രമുഖരും യോഗത്തിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്തു.ലോകത്തെയും പശ്ചിമേഷ്യയിലെയും വിവിധ സമകാലിക പ്രശ്നങ്ങളും ഇരുവരും തമ്മിലെ കൂടിക്കാഴ്ചയിൽ ചർച്ചയിൽ വന്നു. കഴിഞ്ഞ സെപ്ററംബറിൽ ഷെയ്ഖ്മുഹമ്മദ് പാരീസിലെത്തി മാക്രാണുമായി ചർച്ച നടത്തിയിരുന്നു.
Comments