തിരുവനന്തപുരം: വഖഫ് സ്വത്തുക്കൾ പലയിടത്തും അനർഹരുടെ കയ്യിലാണുള്ളതെന്നും, അത് തിരിച്ചു പിടിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയുടെ മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. വഖഫ് സ്വത്തുക്കൾ ഇപ്പോൾ പലയിടത്തും അനർഹരുടെ കയ്യിലാണുള്ളത്. അനർഹരാണ് അത് നിയന്ത്രിക്കുന്നത്. ഇത് തിരിച്ചു പിടിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. സ്വത്തുക്കൾ അർഹരായവരിലേക്ക് എത്താൻ സർക്കാർ ആവശ്യമായ നടപടി എടുക്കണം.
അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കി ആരാധനാലയങ്ങൾ അടച്ചിടാനുള്ള ബോധപൂർവ്വമായ ഒരു അജണ്ട ഇപ്പോൾ നടപ്പാക്കുന്നുണ്ട്. ആ കെണിയിൽ വിശ്വാസികൾ വീഴരുത്. വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നത്, വിശ്വാസികൾക്ക് തന്നെ വലിയ നഷ്ടമുണ്ടാക്കുന്ന ഒന്നാണ്. അത് മനസിലാക്കാൻ വിശ്വാസികൾ തയ്യാറാകണം. അതിലേക്കുള്ള ചർച്ചകൾ സ്വാഗതാർഹമാണെന്നും സമസ്തയുടെ ലേഖനത്തിൽ പറയുന്നു.
പള്ളികളിൽ സമരം വേണ്ട, പക്ഷേ പ്രതിഷേധമാണ് സമസ്തയുടെ നയം. മാന്യമായ ചർച്ചകളിലൂടെ പ്രശ്ന പരിഹാരം സാധ്യമാകും. വഖഫ് സ്വത്തുക്കൾ അർഹരിലേക്ക് എത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ലേഖനത്തിൽ പറയുന്നു. വഖഫ് നിയമനം പിഎസ്സിക്ക് വിട്ട വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ക്ഷണിച്ചതിനേയും സമസ്ത സ്വാഗതം ചെയ്തിട്ടുണ്ട്. മാന്യമായ തീരുമാനം ഉണ്ടാകട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. ചർച്ചയ്ക്ക് ശേഷമുള്ള തീരുമാനങ്ങളിൽ നിന്നും മുന്നോട്ടുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും സമസ്ത നേതൃത്വം വ്യക്തമാക്കി.
Comments