ടോക്കിയോ: ആഗോള താപനത്തിന്റെ കാരണമാവാൻ ഇനി തങ്ങളില്ലെന്ന ദൃഢ നിശ്ചയവുമായി ജപ്പാൻ. വൻ തോതിൽ കൽക്കരി ഇന്ധനമാക്കി പ്രവർത്തിച്ച വൈദ്യുത നിലയങ്ങളെല്ലാം പൂട്ടികെട്ടാനാണ് തീരുമാനം. 1.3 ജിഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്ന നിലയങ്ങളടക്കമാണ് പൂട്ടുന്നത്.
2011ലെ ഫുകുഷിമാ ആണവ നിലയം തകർന്നതിന്റെ പശ്ചാത്തലത്തിലാണ് ജപ്പാൻ കൽക്കരിയിലേക്ക് അതിവേഗം തിരിഞ്ഞത്. പത്തുവർഷത്തിനിടെ പുതിയ 22 കൽക്കരി നിലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഇവിടേക്കായി കൽക്കരി ഓസ്ട്രേലിയയാണ് എത്തിക്കുന്നത്. ഇതിനൊപ്പം പ്രകൃതി വാതക നിലയങ്ങളും ജപ്പാനിൽ നിരന്തരം വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. ഇതിനൊപ്പം താരതമ്യേന ചെലവ് കൂടിയതിനാൽ വലിയ തോതിൽ വിദേശ നാണയ നഷ്ടവും ജപ്പാൻ സഹിക്കുകയാണ്.
ഇതിനെല്ലാം പ്രതിവിധിയായിട്ടാണ് ഹൈഡ്രജൻ ഇന്ധനത്തിലേക്ക് തിരിയാനായി ശ്രമിക്കുന്നത്. ഹൈഡ്രജനും അമോണിയയും ഉപയോഗിക്കാമെന്ന പരീക്ഷണ മാണ് ജപ്പാൻ നടത്തുന്നത്. കൽക്കരി പ്ലാന്റുകൾ ഉപേക്ഷിക്കേണ്ടിവരും എന്ന പ്രശ്നവും മാറുകയാണ്. അതേ പ്ലാന്റുകളാണ് ഹൈഡ്രജൻ- അമോണിയ പ്ലാന്റായി മാറുക. കത്തുമ്പോൾ ഒരു തരത്തിലും കാർബൺ പുറത്തേക്ക് വിടുകയുമില്ലെന്നതാണ് ജപ്പാൻ ലോകത്തിന് നൽകാൻ പോകുന്ന സന്ദേശമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
Comments