ചണ്ഡീഗഡ്: നടുറോഡിൽ യുവാവിന് ഗുണ്ടകളുടെ ക്രൂരമർദ്ദനം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ചുറ്റികയും തടിക്കഷ്ണവും ഉപയോഗിച്ച് യുവാവിനെ പൊതിരെ തല്ലുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഒന്നിലധികം പേർക്ക് പരിക്കേൽക്കുകയും യുവാവിന്റെ കാല് ഒടിയുകയും ചെയ്തു.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വ്യക്തി വൈരാഗ്യമാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബദ്ഖൽ ലേക്ക് ചൗക്കിലെ സെക്ടർ 21 ഡിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. യുവാവിനെ ആക്രമിച്ച ലളിത്, പ്രദീപ് എന്നിവരെ സംഭവസ്ഥലത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. സച്ചിൻ എന്നയാൾ പ്രദേശത്ത് നിന്നും ഓടി രക്ഷപെടുകയും ചെയ്തു. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഗുണ്ടകൾ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. അക്രമം കണ്ട് പരിഭ്രാന്തിയിലായ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ആകാശത്തേയ്ക്ക് വെടിയുതിർക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments