തിരുവല്ല:സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സിക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്.സംഭവ ദിവസം പ്രതികളിലൊരാൾ ചെന്നിത്തലയിലെ യുവ നേതാവിന്റെ നമ്പറിലേക്ക് വിളിച്ചതായി പോലീസ് കണ്ടെത്തി.കേസിലെ പ്രധാന പ്രതി വിഷ്ണുഅജി(24)കൊലപാതക ദിവസം രണ്ട് പ്രാവശ്യം യുവ നേതാവിനെ വിളിച്ചതായാണ് പ്രതികളുടെ ഫോൺ രേഖാ പരിശോധനയിൽ പോലീസ് കണ്ടെത്തിയത്.ഇത് കേസന്വേഷണത്തിൽ നിർണ്ണായകമാകും.
കൊലപാതകത്തിന് ശേഷം പ്രാദേശിക നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചതായും പൊലീസിന് വിവരമുണ്ട്.ഈ അന്വേഷണത്തിൽ ഫോൺ രേഖകൾ തെളിവാകും.കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ താമസിച്ചത് കരുവാറ്റ പാലപ്പറമ്പ് കോളനിയിലാണ്.ഈ കോളനി സിപിഎമ്മിന് മൃഗീയ സ്വാധീനം ഉള്ള പ്രദേശം കൂടിയാണ്.ഇവിടെ പ്രതികൾ താമസിച്ചത് പ്രാദേശിക നേതാവിന്റെ സഹായത്തോടെയാണെന്ന് അന്വേഷണ സംഘത്തിനോട് പ്രതികൾ വെളിപ്പെടുത്തിയതായാണ് വിവരം.പ്രതികളെ കരുവാറ്റയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.
Comments