ന്യൂഡൽഹി: ഇന്ത്യയ്ക്ക് 1947ൽ ലഭിച്ചത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രം. ധർമ്മ സ്വാതന്ത്ര്യ ത്തിന്റെ യാഥാർത്ഥമൂല്യം ജനങ്ങൾ അനുഭവിച്ച് തുടങ്ങിയത് ശ്രീരാമക്ഷേത്രത്തിലൂടെയെന്ന് വിശ്വഹിന്ദുപരിഷത്ത് ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്ന് വാദിക്കുന്നവർ പലഘട്ടത്തിലും ഭൂരിപക്ഷ ഹൈന്ദവ ജനതയുടെ താൽപ്പര്യങ്ങൾക്ക് വിലകൽപ്പിച്ചിരുന്നില്ല. ശ്രീരാമക്ഷേത്ര പ്രക്ഷോഭം ഒന്നുമാത്രമാണ് ധാർമ്മികമായ നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ ഇവിടുത്തെ ഭൂരിപക്ഷ മതവിഭാഗത്തെ ശാക്തീകരിച്ചതെന്നും സുരേന്ദ്ര ജയിൻ പറഞ്ഞു. സബ് കേ രാം എന്ന പേരിലുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ജയിൻ ഹൈന്ദവ മുന്നേറ്റത്തെ പരാമർശിച്ചത്.
490 വർഷമാണ് ഇന്ത്യയിലെ ജനത രാമക്ഷേത്രത്തിനായി പോരാടിയത്. സ്വന്തം മതത്തിന്റെ മതപരവും സാംസ്കാരിക പരവുമായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പോരാടിയത്. മതേത രത്വ രാഷ്ട്രീയം ഇന്ത്യയെ വിഘടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ജയിൻ വ്യക്തമാക്കി.
ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം സഹസർകാര്യവാഹ് അരുൺകുമാർ സന്നിഹിതനായിരുന്നു. ഹൈന്ദവ സമൂഹത്തിന്റെ ഉണർവ്വിനും ആത്മസാക്ഷാത്ക്കാ രത്തിനും ഇടയാക്കിയ പ്രസ്ഥാനമാണ് ശ്രീരാമക്ഷേത്രത്തിനായുള്ള മുന്നേറ്റമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments