തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണയുടെ പശ്ചാത്തലത്തിൽ ഉത്സവാഘോഷങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ആചാരപരമായ കലാരൂപങ്ങൾ നടത്താൻ അനുമതിയായി. കൂടാതെ ഉത്സവങ്ങളും പൊതുസമ്മേളനങ്ങളും അടക്കം പൊതുപരിപാടികൾ തുറന്ന വേദികളിലാണങ്കിൽ മുന്നൂറ് പേരെ വരെ പങ്കെടുപ്പിക്കാനും അനുവാദമുണ്ട്. ഹാളുകളിലാണങ്കിൽ 150 പേർക്കായിരിക്കും പ്രവേശനം.
ഉത്സവങ്ങൾ നടത്താൻ അനുവദിക്കണമെന്ന് വിവിധ ദേവസ്വങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഉത്സവങ്ങളിൽ ആചാരപരമായ കലാരൂപങ്ങൾ അടക്കം പങ്കെടുപ്പിക്കാൻ അനുവാദം നൽകിയത്. അതേസമയം വിവാഹം, മരണാനന്തരം പോലുള്ള ചടങ്ങുകൾക്ക് തുറന്ന വേദിയിൽ 200 പേർക്കും ഹാളുകളിൽ 100 പേർക്കും പങ്കെടുക്കാം.
സ്‌കൂളുകളുടെ പ്രവർത്തനം പൂർണസമയമാക്കുന്നതിൽ ഉടൻ തീരുമാനമെടുക്കേണ്ടെന്നും കൊറോണ അവലോകനയോഗം തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കൊറോണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പരിരക്ഷ നൽകാൻ നടപടി എടുക്കണം. കൊറോണാനന്തര രോഗങ്ങളെ കുറിച്ച് അദ്ധ്യാപകരിൽ പൊതുധാരണ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.
Comments