ന്യൂഡൽഹി : ഉജ്ജയിനിലെ ജ്യോതിർലിംഗ ബാബ മഹാകാൾ ക്ഷേത്രത്തിൽ മുസ്ലീം യുവാവ് പ്രവേശിച്ചതിനെതിരെ പ്രതിഷേധം. യുനൂസ് എന്ന യുവാവാണ് വ്യാജ രേഖകൾ കാണിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചത്. സുഹൃത്തായ പെൺകുട്ടിയോടൊപ്പമാണ് ഇയാൾ ഇവിടെയെത്തിയത്. വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെ ക്ഷേത്ര ഭാരവാഹികൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
ജ്യോതിർലിംഗ ക്ഷേത്രത്തിലെ മഹാകാൾ ക്ഷേത്രത്തിലെ ഭസ്മ ആരതി പൂജയിൽ പങ്കെടുക്കാനാണ് യുനൂസും ഖുശ്ബുവും ക്ഷേത്രത്തിൽ പ്രവേശിച്ചത്. എന്നാൽ പൂജ കർമ്മങ്ങൾ ശരിയായി ചെയ്യാതിരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ക്ഷേത്രാധികാരികൾ ഇയാളെ ചോദ്യം ചെയ്തു.
തുടർന്ന് യുവാവ് തന്നെയാണ് അന്യമതസ്ഥനാണെന്ന് വെളിപ്പെടുത്തിയത്. ഇതിനായി അഭിഷേക് ദുബെ എന്ന പേരിൽ വ്യാജ ആധാർ കാർഡും ഉപോഗിച്ചെന്ന് ക്ഷേത്ര ഭാരവാഹികൾ കണ്ടെത്തി. ഖുശ്ബുവിന്റെ സഹോദരന്റെ രേഖകളാണ് ഇയാൾ ഉപയോഗിച്ചത്. വിശ്വാസികൾ പ്രതിഷേധം ശക്തമാക്കിയതോടെ ക്ഷേത്ര പുരോഹിതർ ഇയാൾ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
Comments