ഡെറാഡൂൺ: കോൺഗ്രസ് പാർട്ടിയുടെ ഉത്തരാഖണ്ഡ് റാലിയിൽ അടുത്തിടെ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ കട്ടൗട്ട് ഉപയോഗിച്ചതിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സായുധസേനയെ ഉപയോഗിച്ചതിൽ കോൺഗ്രസ് പാർട്ടി ലജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പക്വതയില്ലാത്ത പാർട്ട് ടൈം രാഷ്ട്രീയക്കാരനെന്നും മന്ത്രി വിശേഷിപ്പിച്ചു.
ഇന്ന് ഞാൻ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ടു. ബിപിൻ റാവത്തിനെ സിഡിഎസായി നിയമിച്ച തീരുമാനത്തെ എതിർത്ത കോൺഗ്രസ് ഇപ്പോൾ അദ്ദേഹത്തിന്റെ കട്ടൗട്ട് ഉപയോഗിക്കുന്നു. അവർ അദ്ദേഹത്തെ അധിക്ഷേപിക്കുക പോലും ചെയ്തു. തിരഞ്ഞെടുപ്പ് ഉള്ളതുകൊണ്ടാണ് അവർ റാലിയിൽ കട്ടൗട്ടുകൾ ഉപയോഗിച്ചത്.
ജനറൽ റാവത്തിന്റെ കട്ടൗട്ടാണ് കോൺഗ്രസ് റാലിക്ക് ഉപയോഗിക്കുന്നത്. കോൺഗ്രസ് ‘വിജയ് സമ്മാന് റാലി’യിൽ അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചു. ഡെറാഡൂണിൽ നടന്ന കോൺഗ്രസ് റാലിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇന്ദിരാഗാന്ധിക്കും രാഹുൽഗാന്ധിക്കും ഇടയിലാണ് ജനറൽ റാവത്തിന്റെ ചിത്രം സ്ഥാപിച്ചത്.
സംഭവത്തെ സുരക്ഷാസേനയ്ക്ക് വലിയ അപമാനമായാണ് ബിജെപി വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവരെ വോട്ടിനായി സൈനികരെ ഉപയോഗിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
Comments