ആലപ്പുഴ : ബിജെപി നേതാവിനെ എസ്ഡിപിഐ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ . സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് നാളെ കേരളത്തിലെത്തും. കൊലപാതകവുമായി ബന്ധപ്പെട്ട് കേരളാ പോലീസിനോടും കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് തേടും.
ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്റെ ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കും, കുടുംബാഗങ്ങളെയും സന്ദര്‍ശിക്കും. രഞ്ജിത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ വൈകിപ്പിച്ചതിൽ നിന്നും പോലീസുകാരുടെ കള്ളക്കളി വ്യക്തമാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട് .
ഞായറാഴ്ച സംസ്കാര ചടങ്ങുകൾ നടത്താതിരിക്കാൻ പോലീസുകാർ മനപ്പൂർവ്വം പോസ്റ്റ്മോർട്ടം നടപടികൾ വൈകിപ്പിച്ചതാണ്. ആർടിപിസിആർ പരിശോധന നടത്താൻ വൈകിയെന്ന സാങ്കേതിക കാരണം പറഞ്ഞാണ് പോസ്റ്റ്മോർട്ടം വൈകിപ്പിച്ചത്. ആക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ പിന്‍ബലത്തിലാണ് ഷാന്‍ വധക്കേസിലെ പ്രതികളെ അന്വേഷണസംഘം തിരയുന്നത്.
ഷാൻ കൊലപാതകത്തിന് മണിക്കൂറുകൾക്ക് പിന്നിടുമ്പോഴാണ് നാടിനെ നടുക്കി ഒരു കൊലപാതകം കൂടി ഉണ്ടായത്. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്
മുഖം മറച്ചാണ് അക്രമി സംഘം രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്തിയത്. ഇവരെല്ലാവരും ഹെൽമറ്റും തൊപ്പിയും ധരിച്ചിരുന്നു. മാസ്കിന് പുറമേ അക്രമികൾ തുണി ഉപയോഗിച്ച് മുഖം മറച്ചിരുന്നു. അതേസമയം 12 അംഗ സംഘത്തിൽ എട്ട് പേർ ചേർന്നാണ് രഞ്ജിത്തിനെ വെട്ടി പരിക്കേൽപ്പിച്ചതെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.
Comments