സക്രമെന്റോ: കാലിഫോർണിയ കടൽത്തീരത്ത് അടിഞ്ഞ വിചിത്ര രൂപമുള്ള മത്സ്യത്തിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. കാലിഫോർണിയയിലെ എൻസിനീറ്റസിലാണ് അപൂർവ്വ മത്സ്യത്തെ കണ്ടെത്തിയത്. ബീച്ചിൽ സർഫിങ്ങിന് എത്തിയവരാണ് തീരത്തടിഞ്ഞ മത്സ്യത്ത ആദ്യം കണ്ടെത്തിയത്. ടാറ് കട്ടപിടിച്ച് കിടക്കുകയാണെന്നാണ് ഇവർ ആദ്യം കരുതിയത്.
13 ഇഞ്ച് നീളവും രണ്ടര കിലോഗ്രാം ഭാരവുമുള്ള മത്സ്യ മാണിത്. പസഫിക് ഫുട്ബോൾ ഫിഷ് എന്നാണ് ഇത് അറിയപ്പെടുന്നത്. ആംഗ്ലർ ഫിഷ് വിഭാഗത്തിൽപ്പെട്ട ഭീമൻ മത്സ്യമാണിത്. സമുദ്രോപരിതലത്തിൽ നിന്നും 4000 അടി താഴ്ച്ചയിലാണ് ഇവ കാണപ്പെടുന്നത്. ഒറ്റനോട്ടത്തിൽ ഭയപ്പെടുത്തുന്നതാണ് ഈ മത്സ്യം. വായിൽ കൂർത്ത പല്ലുകളും, ശരീരത്തിൽ മുള്ളുകളും വലുപ്പമുള്ള തലയുമാണ് ഇവയ്ക്കുള്ളത്.
Rare find‼️ A Pacific #footballfish, one of the largest species of #anglerfish, washed ashore near Encinitas last Friday. Lifeguards notified scientists about the unique #deepsea creature, and Scripps scientist Ben @Frable was able to collect it for research and preservation. pic.twitter.com/nP76zzwBa4
— Scripps Institution of Oceanography (@Scripps_Ocean) December 14, 2021
1837ൽ ജന്തുശാസ്ത്രജ്ഞനായ ജോഹൻ റെയ്ൻഹാർട്ട് ആണ് ഇതിനെ ആദ്യമാണ് കണ്ടെത്തിയത്. സമുദ്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ജീവിയായിട്ടാണ് ആംഗ്ലർ ഫിഷുകളെ കണക്കാക്കുന്നത്. ഏകദേശം 300ൽ അധികം ആംഗ്ലർ ഫിഷ് വിഭാഗങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. നെറ്റിയിലുള്ള ആന്റിന ഇരുട്ടത്ത് പ്രകാശിക്കുന്നവയാണ്. ഇരകളെ മുഖത്തേയ്ക്ക് ആകർഷിക്കാൻ ഈ ആന്റിന സഹായിക്കുന്നു.
പ്രകാശം കണ്ട് അടുത്തെത്തുന്ന ചെറുമത്സ്യങ്ങളെ വായ തുറന്ന് ഇവ അകത്താക്കും. പെൺ മത്സ്യങ്ങൾക്കാണ് ആണിനെക്കാൾ വലിപ്പം കൂടുതൽ. ഏങ്ങനെയാണ് ഈ മത്സ്യം തീരത്തടിഞ്ഞതെന്ന് വ്യക്തമല്ല. കൂടുതൽ പരീക്ഷണം നടത്താൻ ഇവയെ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് വിഭാഗം സൂക്ഷിച്ചിരിക്കുകയാണ്.
Comments