ന്യൂഡൽഹി: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിലുള്ള വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ നിർമിച്ച സ്മാരകം പൊളിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥർ. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും ഛത്തീസ്ഗഡ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്മാരകം കണ്ടുപിടിച്ചത്.
ഛത്തീസ്ഗഡ്-മഹാരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ഇവിടെ വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ സ്മാരകം രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്. ഇതുവരെ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരുടെ സ്മരണയ്ക്കായാണ് സ്മാരകം നിർമിച്ചത്.
ഐടിബിപിയുടെ 44 ബറ്റാലിയനും പോലീസും ചേർന്നായിരുന്നു പരിശോധന. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് സ്മാരകം കണ്ടെത്താനായത്. ഇതിന് മുമ്പും ഇത്തരത്തിലുള്ള സ്മാരകങ്ങൾ പോലീസ് കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Comments