പൂനെ : ഹിജാബ് ധരിച്ച് സ്കൂളിൽ വരുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ പരാതിയുമായി അദ്ധ്യാപികമാർ . താനെ ഭിവണ്ടിയിലെ ധമൻകർ നക ആസ്ഥാനമായുള്ള സ്കോളർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ 5 വർഷമായി അധ്യാപനം നടത്തുന്ന അർമാഷ് ഷെയ്ക്കും , ഷഹീൻ സുലൈമാൻ ഷെയ്ഖും ആണ് സ്കൂൾ മാനേജ്മെന്റിനെതിരെ മന്ത്രി വർഷ ഗെയ്ക്വാദിന് പരാതി നൽകിയത് .
ഹിജാബ് അധ്യാപകർക്കിടയിൽ തുല്യത ഉണ്ടാക്കുന്നില്ലെന്ന് സ്കൂൾ മാനേജ്മെന്റ് അദ്ധ്യാപികമാരോട് പറഞ്ഞിരുന്നു . അതുകൊണ്ട് തന്നെ അദ്ധ്യാപന സമയങ്ങളിൽ ഇത് ഒഴിവാക്കണമെന്നും നിർദേശം നൽകി . എന്നാൽ പ്രിൻസിപ്പലിന്റെ ഉത്തരവ് ഇവർ നിരസിച്ചു . തങ്ങളെ ശല്യപ്പെടുത്താനാണ് സ്കൂൾ ശ്രമിക്കുന്നതെന്ന് ആരോപണവും ഉന്നയിച്ചു . തുടർന്ന് അവരെ നീക്കം ചെയ്യാൻ പ്രിൻസിപ്പൽ ആലോചിക്കുകയായിരുന്നു.
ഹിജാബ് ധരിക്കുന്നത് നിർത്താൻ കഴിയുന്നില്ലെങ്കിൽ സ്കൂളിൽ വരുന്നത് നിർത്താമെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും മന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.അതേസമയം ഈ അധ്യാപകർക്ക് ഹിജാബ് ധരിക്കാതെ വീട്ടിൽ നിൽക്കാമെങ്കിൽ പിന്നെ എന്തിനാണ് സ്കൂളിൽ ഇത് ധരിക്കണമെന്ന് വാശിപിടിക്കുന്നതെന്നാണ് സ്കൂൾ പ്രിൻസിപ്പലിന്റെ ചോദ്യം . സ്കൂളിൽ തങ്ങളുടെ മതം ഇതാണെന്ന് വ്യക്തമാക്കേണ്ട ആവശ്യകത ഉണ്ടോയെന്നും പ്രിൻസിപ്പൽ ചോദിക്കുന്നു.
Comments