ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിയായ പോപ്പുലർ ഫ്രണ്ട് നേതാവിന് പോലീസ് മർദ്ദനം കാരണം മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്ന് പരാതി.പോലീസ് കസ്റ്റഡിയിൽ തുടർച്ചയായി അടി കിട്ടിയതിനാൽ നല്ല വേദനയുണ്ടെന്നും നീതി ലഭിക്കാൻ മാദ്ധ്യമ പ്രവർത്തകർ ഇടപെടണമെന്നുമാണ് പോപ്പുലർ ഫ്രണ്ട് നേതാവ് നേതാവ് മുഹമ്മദ് ഫിറോസിന്റെ അഭ്യർത്ഥന.
ഡിസംബർ 20ന് രാത്രി തന്നെ വീട്ടിൽ നിന്നും പോലീസുകാർ പിടിച്ചു കൊണ്ടുപോയെന്നും,ആലപ്പുഴ ഡി.വൈ. എസ്.പി ഓഫീസിൽ മർദ്ദനത്തിനിരയാക്കിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
മർദ്ദനത്തിനിടയിൽ വന്ദേമാതരം വിളിപ്പിക്കാൻ ശ്രമിച്ചു,വിളിക്കില്ലെന്ന് പറഞ്ഞപ്പോൾ ക്രൂരമായി മർദിച്ചു, പിന്നീട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടും മർദിച്ചു,സ്വർഗത്തിൽ ഹൂറികളെ കിട്ടാൻ വേണ്ടിയാണോ സുന്നത്ത് നടത്തിയതെന്ന് ചോദിച്ചും മർദ്ദനത്തിനിരയാക്കി,മുഹമ്മദ് ഫിറോസ് പരാതിപ്പെടുന്നു
തങ്ങളുടെ പ്രവർത്തകരെ ലോക്കപ്പിൽ ജയ് ശ്രീറാം വിളിപ്പിക്കുന്നുവെന്നും,ക്രൂര മർദ്ദനം നടക്കുന്നുവെന്നും എസ് ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ അഷ്റഫ് മൗലവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.എന്നാൽ പോലീസിന്റെ മനോ വീര്യം തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് മതവികാരങ്ങൾ വൃണപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം ആരോപണങ്ങൾ എന്നാണ് പോലീസിന്റെ വിലയിരുത്തൽ.എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് പോലീസ് ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ രാജി വെക്കുമെന്നും എസ്ഡിപിഐ നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എഡിജിപി വിജയ് സാഖറെ വ്യ്കതമാക്കിയിരുന്നു.
അഷ്റഫ് മൗലവിയുടെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടയിൽ ആണ് പോലിസ് മർദ്ദനം കാരണം മൂത്രം ഒഴിക്കാൻ സാധിക്കുന്നിലെന്ന പുതിയ പരാതി ഉയരുന്നത്.
. .
Comments