ന്യൂഡൽഹി : കൊറോണ വ്യാപനത്തിനിടയിലും സാമ്പത്തിക നേട്ടം കൊയ്ത് ഇന്ത്യൻ റെയിൽവേ. അഞ്ച് തീവണ്ടികളിൽ നിന്നായി 100 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്. വെസ്റ്റ് സെൻട്രൽ റെയിൽവേ സോണിൽ സർവ്വീസ് നടത്തുന്ന തീവണ്ടികളിൽ നിന്നാണ് ഈ നേട്ടം.
വെസ്റ്റ് സെൻട്രൽ റെയിൽവേ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് തീവണ്ടികളിൽ നിന്നായി യാത്രാക്കൂലി ഇനത്തിൽ മാത്രം 100.3 കോടി രൂപയാണ് ലഭിച്ചതെന്നാണ് വെസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചത്.
ജബൽപുർ- നിസാമുദ്ദീൻ ഗോണ്ട്വാന എക്സ്പ്രസിൽ നിന്നുമാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. 21.32 കോടി രൂപയാണ് തീവണ്ടി സർവ്വീസിൽ നിന്നും ലഭിച്ചത്. റേവ- ആനന്ദ് വിഹാർ എക്സ്പ്രസിൽ നിന്നും 20.52 കോടിയും, ജബൽപൂർ- ഹൗറ ശക്തിപുഞ്ച് എക്സ്പ്രസിൽ നിന്നും 19.93 കോടി രൂപയും ലഭിച്ചു. ജബൽപൂർ – ദർഗ് അമർകാന്തക് എക്സ്പ്രസ് 19.59 കോടി, ജബൽപൂർ- സോംനാഥ് എക്സ്പ്രസ് 18.67 എന്നിങ്ങനെയാണ് ലഭിച്ച വരുമാനം.
കൊറോണ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിച്ചത് കോട്ടയിൽ നിന്നും നിസാമുദ്ദീനിലേക്കുള്ള ജൻശതാബ്ദി എക്സ്പ്രസിൽ ആയിരുന്നു. 7.46 ലക്ഷം പേരാണ് തീവണ്ടിയിൽ യാത്ര ചെയ്തത്.
Comments