ലക്നൗ : യോഗി സർക്കാർ അധികാരത്തിലേറിയില്ലായിരുന്നെങ്കിൽ ഇന്ന് ഉത്തർപ്രദേശിന്റെ തെരുവുകൾ ഭീകരർ ഭരിക്കുമായിരുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ജനങ്ങൾ സംസ്ഥാനത്ത് നിന്നും പലായനം ചെയ്യേണ്ടി വന്നേനെ എന്നും അദ്ദേഹം പറഞ്ഞു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ വിമർശച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാകിസ്താനെതിരെ ഇന്ത്യൻ സൈനികർ സർജിക്കൽ സ്ട്രൈക്കും വ്യോമാക്രമണവും നടത്തിയാണ് രാജ്യത്തെ സംരക്ഷിക്കുന്നത്. എന്നാൽ ഉത്തർപ്രദേശിൽ വീണ്ടും സമാജ്വാദി പാർട്ടി ഭരണത്തിലേറിയിരുന്നെങ്കിൽ ഇന്ന് സംസ്ഥാനത്തിന്റെ തെരുവുകൾ കശ്മീർ ഭീകരർ ഭരിക്കുന്നത് നമുക്ക് കാണേണ്ടി വന്നേനെ. 2017 ൽ യോഗി സർക്കാർ വന്നില്ലായിരുന്നെങ്കിൽ സംസ്ഥാനം ഭീകര കേന്ദ്രമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫഷണൽ ക്രിമിനലുകളും മാഫിയ നേതാക്കളും അടക്കി ഭരിച്ചിരുന്ന ഉത്തർപ്രദേശിൽ ഇപ്പോൾ 25 കോടി ജനങ്ങൾ സമാധാനത്തോടെ ജീവിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജനങ്ങളുടെ വികസനത്തിന് വേണ്ടി നിരവധി പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ 2017 വരെ സംസ്ഥാനത്ത് ആകെ 12 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അത് 59 ആയി വർദ്ധിച്ചു. യുപിയിലെ 25 കോടി ജനങ്ങളും തന്നോടൊപ്പമുണ്ടെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.
Comments