കണ്ണൂർ: മുസ്ലീം ലീഗ് സമൂഹത്തിൽ വർഗീയത പടർത്താൻ ശ്രമിക്കുയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.യുഎഡിഎഫിലെ ഒന്നാം പാർട്ടിയാണെന്ന് ചിലപ്പോൾ ലീഗ് കരുതുന്നു.മുസ്ലീം ലീഗ് സമൂഹത്തിൽ വർഗീയ നിറം പടർത്താൻ ശ്രമിക്കുകയാണ്.വഖഫ് വിഷയത്തിൽ ഇതാണ് നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വഖഫിൽ മുസ്ലിമിന് എന്തോ അപകടം പറ്റിയെന്നു പ്രതീതി സൃഷ്ടിക്കാൻ ശ്രമം നടത്തി.ലീഗ് അതിനു പ്രത്യേക സമ്മേളനം വിളിച്ചുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.ലീഗ് അണികൾ കാര്യങ്ങൾ മനസിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് രാഷ്ട്രീയപാർട്ടിയുടെ സ്വഭാവം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വഖഫ് വിഷയത്തിൽ സർക്കാറിന് പിടിവാശിയില്ല.അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടുമതി എന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലീം ലീഗ് യുഡിഎഫിലെ ഒന്നാമത്തെ പാർട്ടിയാണെന്ന് ചിലപ്പോൾ അവർ കരുതുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മുസ്ളിംകൾക്ക് രക്ഷയില്ല എന്ന് വരുത്തിത്തീർക്കാൻ നോക്കി.ലീഗിന്റെ സമ്മേളനത്തിലെ ആൾക്കൂട്ടം സ്വയംഭൂവായി ഉണ്ടായതാണെന്ന് അവർ പ്രചരിപ്പിച്ചു.
മുസ്ലീമിന്റെ വികാരം പ്രകടിപ്പിക്കാൻ എന്ന് പറഞ്ഞ് എത്തിയവർ വിളിച്ച മുദ്രാവാക്യങ്ങൾ നിങ്ങൾ കേട്ടിട്ടില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സമ്മേളനത്തിൽ തന്റെ അച്ഛന്റെ പേരും വലിച്ചിഴച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പാറപ്രത്ത് സിപിഎം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments