ആകാശം എന്നുമൊരു കൗതുകമാണല്ലേ പ്രഭാതത്തിൽ ഉദിച്ചുയരുന്ന സൂര്യനും രാത്രിയിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും പ്രായഭേദമെന്യേ എല്ലാവരെയും ആകർഷിക്കുന്നു.അതുകൊണ്ട് തന്നെ ആകാശരഹസ്യങ്ങളറിയാൻ നൂറ്റാണ്ടുകളായി പരിശ്രമിക്കുകയാണ് മാനവ ലോകം.നീലഗ്രഹത്തിന്റെ ഒരു കോണിലിരുന്ന് മാനത്തെ നോക്കി വിസ്മയിച്ചിരുന്ന മനുഷ്യൻ അമ്പളിക്കലയിൽ കാലുകുത്തിയത് വരെയെത്തി കാര്യങ്ങൾ… എന്നിട്ടും പ്രപഞ്ച രഹസ്യങ്ങളറിയാനുള്ള മനുഷ്യന്റെ ദാഹത്തിന് ശമനമുണ്ടായില്ല. എറ്റവുമൊടുവിൽ ആകാശചോദ്യങ്ങളുടെ ഉത്തരം തേടി മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ സ്പേയ്സ് ടെലിസ്കോപ്പ് വിക്ഷേപിച്ചിരിക്കുകയാണ് സ്പേയ്സ് ഏജൻസികൾ..
75,000 കോടി രൂപ ചിലവിൽ 30 വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ജെയിംസ് വെബ് എന്ന ഭീമൻ ടെലിസ്കോപ്പ്.നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, സിഎസിഎ എന്നിവയുടെ സംയുക്ത ദൗത്യമാണ് ജെയിംസ് വെബിന്റെ പിറകിലുള്ള ശക്തികൾ.ക്രിസ്മസ് രാത്രിയിൽ ലോകം മുഴുവൻ ആന്ദലഹരിയിലമർന്ന സമയത്തായിരുന്നു ജെയിംസ് വെബിന്റെ വിക്ഷേപണം. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഗയാന സ്പേസ് സെന്ററിൽ നിന്നായിരുന്നു ടെലിസ്കോപ്പിന്റെ ആകാശത്തിലേക്കുള്ള കുതിപ്പ്.ആരിയാന 5 ന്റെ ചിറകിലേറിയാണ് ജെയിംസ് വെബ് യാത്രയായത്.
ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലേക്കാണ് ജെയിംസ് വെബിനെ അയക്കുന്നത്. അവിടെ എത്താൻ ഒരു മാസമെടുക്കും. പ്രപഞ്ചത്തിൽ രൂപംകൊണ്ട ആദ്യകാല ഗാലക്സികളെ കണ്ടെത്തുന്നതിനും പഠിക്കുന്നതിനും നമ്മുടെ ക്ഷീരപഥം പോലെയുള്ള ഗാലക്സികൾ എങ്ങനെ ഉണ്ടായി എന്ന് മനസ്സിലാക്കുന്നതിനും ജ്യോതിശാസ്ത്രജ്ഞരെ ജെയിംസ് വെബ് ദൂരദർശിനി സഹായിക്കും.ഭൂമിയെ വലം വെച്ചിരുന്ന ഹബ്ബിൾ ടെലിസ്കോപ്പിൽ നിന്ന് വ്യത്യസ്തമായി ഭൂമിയിൽ നിന്നും 15 ലക്ഷം അകലെ സെക്കന്റ് ലാഗ്റേഞ്ച് പോയിന്റിനടുത്ത് (എൽ2) സൂര്യനെ ചുറ്റും വിധമാണ് ജെയിംസ് ദൂരദർശിനിയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഹബ്ബിൾ ദൂരദർശിനിയെ പോലെ ബഹിരാകാശ സഞ്ചാരികൾക്ക് ജെയിംസ് ടെലിസ്കോപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ലെ.
ഹബ്ബിൾ ദൂരദർശിനിയുടെ 2.4 മീറ്റർ വ്യാസമുള്ള മിററിനേക്കാൾ വലിയ 6.5 മീറ്റർ വ്യാസമുള്ള സ്വർണത്തിൽ നിർമിതമായ മിററാണ് ജെയിംസ് വെബ് ദൂരദർശിനിയിലുള്ളത് വലിയ മിററും, ഇൻഫ്രാറെഡ് നിരീക്ഷണ കഴിവുകളും ജെയിംസ് വെബ് ദൂരദർശിനിയെ കൂടുതൽ മികച്ചതാക്കും. നക്ഷത്രങ്ങളുടെയും ജീവ സാധ്യതയുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റേയും കൂടുതൽ സൂക്ഷമമായ നിരീക്ഷണത്തിന് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയ്ക്ക് സാധിക്കും.
ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് ഇപ്പോൾ വിക്ഷേപണത്തിന് ഒരുങ്ങിയിരിക്കുന്നത്. ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് 2007 ൽ വിക്ഷേപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. 50 കോടി ഡോളറായിരുന്നു അന്ന് ഈ പദ്ധതിയ്ക്ക് ബജറ്റ് കണ്ടിരുന്നത്. പിന്നീട്
പലവിധ കാരണങ്ങളാൽ ഇത് വൈകുകയായിരുന്നു. ഇപ്പോൾ 2021 ഡിസംബറിൽ വിക്ഷേപിച്ചപ്പോൾ പദ്ധതിയുടെ ചിലവ് 10,000 കോടി ഡോളറാണ് കണക്കാക്കുന്നത്. 2005 ൽ ഡിസൈൻ അടിമുടി മാറ്റിയത് ഉൾപ്പടെയുള്ള സാങ്കേകതിക വെല്ലുവിളികളും നേരിട്ടു.എന്നിട്ടും തളരാതെ ഒട്ടനവധി ശാസ്ത്രജ്ഞർ പൊരുതിയതിന്റെ ഫലമാണ് ക്രിസ്മസ് രാത്രിയിൽ ജെയിംസ് വെബ് ആകാശത്തേക്ക് യാത്രയായിതിന്റെ കാരണം.ആകാശത്ത് ഒളിഞ്ഞിരിക്കുന്ന എണ്ണമറ്റാത്ത നിരവധി ചോദ്യങ്ങൾക്ക് ജെയിംസ് വെബ് ഉത്തരം കണ്ടെത്തി തരുമെന്ന പ്രതീക്ഷയിൽ നമുക്ക് കാത്തിരിക്കാം വെബ് ഡെസ്ക് ജനം ടിവി ഡോട്ട് കോം.
Comments