ന്യൂഡൽഹി: കൗമാരക്കാരിലെ വാക്സിനേഷനായി രണ്ട് വാക്സിനുകൾ ഉപയോഗിക്കാൻ തീരുമാനം. ഇതിനായി ഭാരത് ബയോടെക്കിന്റെ കൊവാക്സിനും, സൈഡസ് കാഡിലയുടെ ഡിഎൻഎ വാക്സിനായ സൈക്കോവ് ഡിയും ലഭ്യമാക്കും. രണ്ട് വാക്സിനുകളിൽ നിന്നും കൗമാരക്കാർക്ക് വാക്സിൻ തെരഞ്ഞെടുക്കാൻ അവസരം നൽകുമെന്ന് കൊവിൻ തലവൻ ആർഎശ് ശർമ്മ പറഞ്ഞു.
കൊവാക്സിൽ ആണ് നൽകുന്നതെങ്കിൽ നാല് ആഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകും. നൽകുന്ന വാക്സിന്റെ അളവിൽ വ്യത്യാസം ഉണ്ടാവില്ല. സ്കൂളിലെ ഐഡി കാർഡ് ഉപയോഗിച്ചും വാക്സിനായി രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കും. കൗമാരക്കാരിൽ ചിലർക്ക് ആധാർ കാർഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടി.
15നും 18നും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ചയാണ് പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്ന് മുതലാണ് ഇവർക്ക് വാക്സിൻ നൽകി തുടങ്ങുക. ജനുവരി 10 മുതൽ കൊറോണ മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Comments