ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് യാത്രയൊരുക്കാൻ ഇനി അതിസുരക്ഷാ വാഹനം. മേഴ്സിഡസിന്റെ മേബാക്ക് എസ് 650 ഗാർഡ് ആണ് അദ്ദേഹത്തിനായി എത്തിയിരിക്കുന്ന പുതിയ വാഹനം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്നും റേഞ്ച് റോവർ വോഗും ടൊയോട്ട ലാൻഡ് ക്രൂയ്സറും മാറ്റുമെന്നാണ് കാർ ആൻഡ് ബൈക്ക് പോർട്ടർ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നസ് എസ്പിജി ഗ്രൂപ്പാണ്. ഇവരുടെ നിർദ്ദേശപ്രകാരമാണ് കൂടുതൽ സരുക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പുതിയ വാഹനം എത്തുന്നത്. 12 കോടിയിലധികം വിലമതിക്കുന്ന വാഹനമാണ് പ്രധാമന്ത്രിയുടെ സുരക്ഷയ്ക്കായി എത്തുന്നത്. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന വാഹനമാണ് മേബാക്ക് എസ് 650. വാഹനത്തിന്റെ സൈഡ് ഗ്ലാസുകൾ വെടിയുണ്ടകളെ പ്രതിരോധിക്കുന്ന തരത്തിൽ കട്ടിയുള്ള സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
രണ്ട് മീറ്റർ അകലത്തിൽ ഉണ്ടാകുന്ന 15കിലോഗ്രാമിന്റെ ടിഎൻടി സ്ഫോടനത്തേയും ചെറുക്കാൻ ഇവയ്ക്ക് സാധിക്കും. കാറിന്റെ ജനലിന്റെ ഉൾവശത്ത് പോളികാർബണേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. നേരിട്ടുള്ള സ്ഫോടനത്തെ പ്രതിരോധിക്കുന്നതിന് വാഹനത്തിന്റെ താഴെ ഭാഗത്തും ശക്തമായ സുരക്ഷയാണ് നൽകിയിരിക്കുന്നത്. കെമിക്കൽ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് എയർ സപ്ലെ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് മേബാക്ക് 650ൽ ആയിരുന്നു. വിആർ10 ലെവൽ പ്രൊട്ടക്ഷനോടുകൂടിയ പുതിയ മോഡൽ മേഴ്സഡസ് മേബാക്ക് എസ് 650 ഗാർഡാണ് പ്രധാനമന്ത്രി സ്വന്തമാക്കിയത്. മേബാക്കിന്റെ എസ് 600 ഗാർജ് എന്ന മോഡൽ ഈ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിന് 10.5 കോടി രൂപയാണ് വില.
സുരക്ഷയും കരുത്തും ഉറപ്പാക്കുന്ന ആഡംബരത്തിന്റെ അവസാന വാക്കാണ് വാഹനപ്രേമികൾക്ക് എന്നും മേഴ്സിഡസിന്റെ മേബാക്ക് എസ് 650. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര ചെയ്യുന്നത് ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്കോർപിയോ ആയിരുന്നു. പിന്നീട് പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെ ബിഎംഡബ്ല്യൂ 7 സീരീസിലുള്ള വാഹനവും വാങ്ങി.
Comments