തിരുവനന്തപുരം :കെ റെയിൽ വിവാദത്തിൽ ശശി തരൂരിനെതിരെ രൂക്ഷ വിമർശനം ആണ് കോൺഗ്രസ്സ് നേതാക്കൾ ഉയർത്തുന്നത്.തരൂർ നിലപാട് തിരുത്തുകയോ,പാർട്ടി തീരുമാനത്തിന് വഴങ്ങുകയോ ചെയ്യാത്തതിനാൽ അഭിപ്രായ ഭിന്നത ശക്തമാവുകയാണ്.
തരൂരിനെ ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്ന് മുല്ലപള്ളി രാമാചന്ദ്രൻ ആവശ്യപ്പെട്ടു.
തരൂരിനെ വിജയിപ്പിക്കാൻ കോൺഗ്രസ്സ് നേതാക്കൾ ഒരു പാട് ബുദ്ധി മുട്ടിയിട്ടുണ്ട്,പാർട്ടിയെ മറന്ന് കൊണ്ട് നിലപാട് സ്വീകരിക്കരുതെന്നും മുല്ലപ്പള്ളി തരൂരിനെ ഓർമ്മിപ്പിച്ചു.
വല്ലാതെ വിശ്വപൗരന്മാരെ താങ്ങാനുള്ള ശേഷി പാർട്ടിക്കില്ലെന്നായിരുന്നു കെ മുരളീധരൻ എംപി യുടെ പ്രതികരണം,രണ്ടേ കാൽ കൊല്ലം കൂടി സഹിക്കാതെ നിവർത്തിയില്ല,ചിലർ ചുമ്മായിങ്ങനെ പുകഴ്ത്തി കൊണ്ട് ഇരിക്കും,അത് കഴിഞ്ഞാൽ വേറെ ആളെ നോക്കുമെന്നും മുരളീധരൻ പരിഹസിച്ചു.ശശി തരൂർ പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചതിനെ പരാമർശിക്കുയായിരുന്നു അദ്ദേഹം.
അതെ സമയം കോൺഗ്രസ്സ് നേതൃത്വം അയച്ച കത്തിന് അനുകൂലമായാണ് ശശി തരൂർ പ്രതികരിച്ചതെന്നായിരുന്നു പ്രതി പക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.വിവാദത്തിന്റെ മഞ്ഞുരുക്കാനുള്ള ഇടപെടൽ വിഡി സതീശൻ നടത്തുന്നതായാണ് സൂചന.പാർട്ടി തീരുമാനം അനുസരിച്ചില്ലെങ്കിൽ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം പാർട്ടി അദ്ധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു
എന്നാൽ പാർട്ടിക്ക് വിധേയനാവാനുള്ള സൂചന തരൂരിൽ നിന്നും ഉണ്ടായിട്ടില്ല.അതി വേഗ റെയിൽ വിഷയത്തിൽ മുൻ നിലപാട് തിരുത്താൻ തരൂർ തയ്യാറാവും എന്നാണ് കോൺഗ്രസ്സ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
Comments