പാരീസ് : അക്രമത്തിന് പ്രേരിപ്പിച്ച മസ്ജിദ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഫ്രാൻസ് . “വിദ്വേഷം”, “അക്രമം”, എന്നിവയ്ക്ക് ആഹ്വാനം ചെയ്ത വടക്കൻ ഫ്രാൻസ് ബ്യൂവൈസിലെ മുസ്ലീം പള്ളിയാണ് ആറ് മാസത്തേക്ക് അടച്ചിടാൻ അധികൃതർ ഉത്തരവിട്ടത് .
ക്രിസ്ത്യാനികൾക്കും സ്വവർഗാനുരാഗികൾക്കും യഹൂദർക്കും എതിരായ” “അസ്വീകാര്യമായ” പ്രസംഗങ്ങൾ കാരണമാണ് മസ്ജിദ് അടച്ചുപൂട്ടാനുള്ള നടപടിക്രമം ആരംഭിച്ചതെന്ന് ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറഞ്ഞു.
എന്നാൽ ഈ തീരുമാനത്തിനെതിരെ അമിയൻസിലെ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്ന് മസ്ജിദ് നടത്തുന്ന “എസ്പോയർ എറ്റ് ഫ്രറ്റേണിറ്റി” എൻജിഒ അഭിഭാഷകൻ സമീം ബോലാക്കി പറഞ്ഞു.
മസ്ജിദിന്റെ ഇമാമുമാരിൽ ഒരാൾ പ്രസംഗത്തിനിടെ നടത്തിയ ചില പരാമർശങ്ങളാണ് അധികാരികൾ ലക്ഷ്യമിടുന്നതെന്ന് ബോലാക്കി പറഞ്ഞു. എസ്പോയർ എറ്റ് ഫ്രറ്റേണിറ്റി അസോസിയേഷൻ എല്ലായ്പ്പോഴും തീവ്രവാദത്തിനെതിരെ പോരാടിയിട്ടുണ്ട്, എല്ലായ്പ്പോഴും ഒരുമിച്ച് ജീവിക്കാൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നുമാണ് ബോലാക്കി പറയുന്നത്.
എന്നാൽ ഈ വാദം ആഭ്യന്തര മന്ത്രി നിഷേധിച്ചു. ഇടയ്ക്ക് വന്നു പോകുന്ന ഒരു പ്രാസംഗികനായാണ് ഇമാമിനെ മസ്ജിദ് അധികൃതർ പറയുന്നതെങ്കിലും യഥാർത്ഥത്തിൽ ആ പ്രാസംഗികൻ ഇമാമായി തന്നെയാണ് പ്രവർത്തിക്കുന്നത് . ജിഹാദിനെയും പോരാളികളെയും മഹത്വപ്പെടുത്തുന്നു എന്ന പരാമർശം നടത്തിയതായും ആഭ്യന്തര മന്ത്രാലയം പറയുന്നു.
ഫ്രാൻസിന്റെ റിപ്പബ്ലിക്കൻ മൂല്യങ്ങളിൽ നിന്ന് പിരിയാൻ” വിശ്വാസികളെ ഇമാം പ്രേരിപ്പിക്കുകയും ചെയ്തതായി അധികൃതർ പറയുന്നു . രാജ്യത്തുടനീളം 2,620 മുസ്ലീം ആരാധനാലയങ്ങളാണുള്ളത് . കഴിഞ്ഞ ആറ് മാസത്തിനിടെ ഭീകരബന്ധം സംശയിക്കുന്ന 99 പള്ളികൾ അധികാരികൾ നിയന്ത്രിച്ചതായി ജെറാൾഡ് ഡാർമാനിൻ പറഞ്ഞു.
Comments