ജനീവ: കൊറോണയുടെ വകഭേദമായി രംഗത്തെത്തിയിരിക്കുന്ന ഒമിക്രോൺ ബാധ അതീവ ഗൗരവമുള്ളതെന്ന് ലോകാരോഗ്യ സംഘടന. കൊറോണയുടെ രണ്ടാം ഘട്ടവ്യാപന ത്തിലേ തുപോലെ കൂടുതൽ പേരിലേക്ക് പടരുന്ന സ്വഭാവമാണ്. അതിവേഗവ്യാപന ശേഷിയാണു ള്ളതാണ് ഒമിക്രോണെന്നും ടെഡ്രോസ് ഗെബ്രിയേസുസ് പറഞ്ഞു. ഈ മാസം 20 മുതൽ 26 വരെയുള്ള കണക്കെടുപ്പിൽ അതീവ ആശങ്കയാണ് ഡബ്ലു.എച്ച്.ഒ മേധാവി രേഖപ്പെടുത്തിയത്.
സ്ഥിരമായ കുതിപ്പാണ് ഒമിക്രോണിന്റെ വ്യാപനത്തിൽ കാണുന്നത്. വ്യാപനം കുറയുന്നില്ലെന്നത് ആശങ്കതന്നെയാണ്. ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിലാണ് വ്യാപിക്കുന്നത്. 3 ദിവസത്തിനകം ഇരട്ടിയാകുന്ന തരത്തിലാണ് ഒമിക്രോൺ പ്രതിക രിക്കുന്നത്. അമേരിക്കയിലേയും ബ്രിട്ടണിലേയും കണക്കുകൾ വിശകലനം ചെയ്താണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം വന്നിരിക്കുന്നത്.
ഒമിക്രോൺ ബാധ രൂക്ഷമാകുന്നതിന് രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. വാക്സി നെടുക്കാത്തവരിലും ശാരീരികമായിത്തന്നെ പ്രതിരോധ ശേഷി കുറഞ്ഞവരിലേക്കുമാണ് വൈറസ് അതിവേഗം വ്യാപിക്കുന്നത്. ഇതിനിടെ ഡെൻമാർക്കിലും ദക്ഷിണാഫ്രിക്കയിലും ഒമിക്രോൺ ബാധിച്ചവരിൽ ഭൂരിഭാഗത്തിനും ആശുപത്രിയിലെത്താതെ തന്നെ രോഗം ഭേദമായെന്നത് ആശ്വാസമായും ടെഡ്രോസ് ചൂണ്ടിക്കാട്ടി.
Comments