ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിലേക്ക് എത്തുന്നവരുടെ വിവിധ സംസ്ഥാനങ്ങളിലെ എണ്ണം വർദ്ധിക്കുന്നു. പഞ്ചാബിലെ നേതാക്കളുടെ ബി.ജെ.പിയിലേക്കുള്ള വരവിന് പിന്നാലെയാണ് മണിപ്പൂരിലും ചലനമുണ്ടാകുന്നത്. മണിപ്പൂരിലെ നിലവിൽ യുവജനക്ഷേമ-കായിക വകുപ്പ് മന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി നേതാവ് ലെത്പാവോ ഹാവോകിപാണ് ബി.ജെ.പി അംഗത്വമെടുത്തത്.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തെ എല്ലാ മേഖലകളും വികസന കുതിപ്പിലാണ്. എന്റെ നാട്ടിലെ ജനങ്ങൾക്കായും വടക്കുകിഴക്കൻ മേഖലയുടെ നേട്ടത്തിനായുമാണ് ബി.ജെ.പിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുവാൻ സാധിക്കുന്നത് വലിയ നേട്ടമായി കരുതുന്നു.’ഹാവോകിപ് പറഞ്ഞു.
കോർനാഡ് സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി ബി.ജെ.പിയുമായി സഖ്യത്തി ലാണെങ്കിലും തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് പാർട്ടിയിലെ കരുത്തനായ ഹാവോകിപ് ബി.ജെ.പിയിലെത്തിയത്. നിലവിൽ നാല് നിയമസഭാംഗങ്ങളാണ് മണിപ്പൂരിൽ എൻ.പി.പിക്കുള്ളത്. ഇതിൽ രണ്ടുപേർ ബി.ജെ.പി നയിക്കുന്ന മന്ത്രിസഭയിലെ മന്ത്രിമാരാണ്. ആകെ 60 സീറ്റുകളാണ് മണിപ്പൂരിലുള്ളത്.
Comments