ചെന്നൈ: വാക്സിൻ നൽകാനെത്തിയ ആരോഗ്യപ്രവർത്തകരെ കണ്ട് മരത്തിൽ കയറി ഒളിച്ച് യുവാവ്.പുതുച്ചേരിയിലെ വിലിയന്നൂരിലാണ് സംഭവം മരത്തിലേക്ക് ഓടി കയറുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
100 ശതമാനം വാകിനേഷനെന്ന സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർ കോന്നേരിക്കുപ്പം ഗ്രാമത്തിലെത്തിയത്.ഗ്രാമത്തിലെ വാക്സിനേഷൻ സംബന്ധിച്ച വിവങ്ങൾ പരിശോധിക്കുന്നതിനിടെ യുവാവ് വാക്സിൻ എടുത്തിട്ടില്ലെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തി.ഉടൻ തന്നെ ഇയാളുടെ വീട്ടിലെത്തി ആരോഗ്യപ്രവർത്തകർ കുത്തിവെയ്പ്പ് എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.കുത്തിവെയ്പ്പ് എടുക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ യുവാവ് മരത്തിൽ ഓടി കയറി.നിരവധി തവണ അഭ്യർത്ഥിച്ചിട്ടും യുവാവ് മരത്തിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല.വാക്സിൻ എടുക്കണമെങ്കിൽ ആരോഗ്യപ്രവർത്തകർ മരത്തിൽ കയറട്ടെയെന്ന് യുവാവ് ആവശ്യപ്പെട്ടു.വാക്സിനെടുത്താൽ കുറച്ച് ദിവസത്തേക്ക് മദ്യം കഴിക്കാൻ കഴിയില്ലെന്ന് കരുതിയാണ് മുത്തുവേൽ വാക്സിൻ എടുക്കാൻ സമ്മതിക്കാത്തതെന്ന് മുത്തുതന്നെ പറഞ്ഞു.
ഗ്രാമത്തിലെ പലരും ഇതിനോടകം വാക്സിനേഷൻ പൂർത്തീകരിച്ചിട്ടുണ്ടെന്നും ചില വാക്സിൻ വിരുദ്ധപ്രചരണങ്ങൾ കേട്ടാണ് യുവാവ് വാക്സിനെടുക്കാൻ വിസമ്മതിക്കുന്നതെന്നും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി.യുവാവിന് വാക്സിൻ എടുക്കേണ്ടതിന്റെ കാരണം സമാധാനപൂർവ്വം മനസിലാക്കി കൊടുത്ത് വാക്സിൻ എടുപ്പിക്കുക തന്നെ ചെയ്യുമെന്ന് ആരോഗ്യ.പ്രവർത്തകർ വ്യക്തമാക്കി.
Comments