റായ്പൂർ: ഛത്തീസ്ഗഡിൽ 44 കമ്യൂണിസ്റ്റ് ഭീകരർ പോലീസിന് മുമ്പിൽ കീഴടങ്ങി. സുക്മയിൽ നടന്ന ചടങ്ങിൽ ഒമ്പത് സ്ത്രീകൾ ഉൾപ്പടെയുള്ളവരാണ് ആയുധങ്ങൾ അടിയറവ് വെച്ച് കീഴടങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം.
സുക്മയിലെ ചിന്തൽനാർ പ്രദേശത്ത് കീഴടങ്ങിയ ഭീകരർക്കായി പ്രത്യേക ചടങ്ങും പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പൊള്ളയായ പ്രത്യയശാസ്ത്രത്തിലും ആശയത്തിലും ഇനിയും തുടരാനാകില്ലെന്ന് പ്രഖ്യാപിച്ചാണ് 44 പേരും കീഴടങ്ങിയത്.
സുക്മ ജില്ലയിലെ ചിന്തൽനാർ, കിസ്താരം, ഭേജി മേഖലയിൽ സജീവമായിരുന്നു കീഴടങ്ങിയ കമ്യൂണിസ്റ്റ് ഭീകരർ. ഇവരിൽ തലയ്ക്ക് രണ്ട് ലക്ഷം രൂപ വിലയിട്ട ഭീകരൻ മദ്കം ദൂലയുമുണ്ടായിരുന്നു. നാലാം നമ്പർ പ്ലാറ്റൂണിലെ അംഗമായിരുന്നു ദൂല. മറ്റുള്ളവർ കമ്യൂണിസ്റ്റ് ഭീകരരുടെ സാംസ്കാരിക വിഭാഗമായ ചേതന നാട്യ മണ്ഡലിയിൽ ഉൾപ്പെടുന്നവരാണ്.
പോലീസ് ക്യാമ്പിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പ്രദേശവാസികളും ഒത്തുകൂടിയിരുന്നു. സംസ്ഥാന തലസ്ഥാനമായ റായ്പൂരിന് 400 കിലോ മീറ്റർ അകലെയാണ് സംഭവം.
44 Naxals including 9 women laid down arms before police at a village in Chintalnar area of Sukma district in Chhattisgarh today. Police organized a feast for the Naxals after the surrender: Sukma Police pic.twitter.com/dAeoAQ0BYM
— ANI (@ANI) January 1, 2022
Comments