അഗർത്തല:നുഴഞ്ഞുകയറ്റവും ഭീകരപ്രവർത്തനങ്ങളും തടയിടാൻ ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തി കൂടുതൽ ശക്തമാക്കും.അതിർത്തിയിൽ അടുത്തവർഷത്തോടെ പൂർണമായും മതിൽ കെട്ടുമെന്ന് ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയുടെ 85 ശതമാനത്തോളം ഇതിനോടകം തന്നെ സുരക്ഷാ മതിൽ കെട്ടിയതായി അതിർത്തി സുരക്ഷാസേന ഇൻസ്പെക്ടർ ജനറൽ സുശാന്ത് കുമാർ നാഥ് പറഞ്ഞു.856 കിലോമീറ്റളോളം ദൈർഘ്യമുള്ള അതിർത്തിയാണ് ത്രിപുര ബംഗ്ലാദേശുമായി പങ്കിടുന്നത്.
കഴിഞ്ഞ വർഷം ത്രിപുരയുടെ കിഴക്കൻ മേഖലകളിൽ കാര്യമായി തന്നെ സുരക്ഷാ മതിലിന്റെ നിർമ്മാണം നടന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.പടിഞ്ഞാറൻ മേഖലയിൽ 10 കിലോമീറ്റർ നീളത്തിൽ മതിൽകെട്ടി കഴിഞ്ഞതായി ഉദ്യോഗസ്ഥർ കൂട്ടിചേർത്തു. ഫ്ളെഡ് ലൈറ്റുകളുടെ സജ്ജീകരണം സുരക്ഷാ മതിൽ നിർമ്മാണത്തിനൊപ്പം തന്നെ പുരോഗമിക്കുന്നുണ്ട്.അടുത്ത വർഷത്തോടെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ മുഴുവൻ ഭാഗത്തും സുരക്ഷാ മതിൽ കെട്ടി ഫ്ളെഡ് ലൈറ്റുകൾ സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Comments