മലപ്പുറം : പോലീസ് സേനയ്ക്കുള്ളിൽ മതമൗലികവാദം വളർത്താനുള്ള ശ്രമവുമായി പോപ്പുലർഫ്രണ്ട്. പോലീസിലെ മുസ്ലീം നാമധാരികൾ വേട്ടയാടപ്പെടുകയാണെന്നും, ആവശ്യമെങ്കിൽ ഇവർക്ക് സംരക്ഷണം നൽകുമെന്നും പോപ്പുലർഫ്രണ്ട് വ്യക്തമാക്കി. മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇവരുടെ പ്രതികരണം.
വിവരം ചോർത്തി നൽകിയ സംഭവത്തിൽ സസ്പെൻഡ് ചെയ്ത സിപിഒ അനസിന് നേരെ നടക്കുന്നത് സംഘടിത ആക്രമണം ആണ്. മുസ്ലീം നാമധാരികളെ ലക്ഷ്യമിട്ടാണ് ബിജെപി -ആർഎസ്എസ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം പ്രവർത്തികൾ ആവർത്തിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും പോപ്പുലർഫ്രണ്ട് വ്യക്തമാക്കി.
സംസ്ഥാനത്തുള്ള വിവിധ ഭാഷാ തൊഴിലാളികളെപ്പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലുള്ള പോലീസുകാരും പ്രശ്നക്കാരാണ്. പോലീസിൽ ആർഎസ്എസ് ഉണ്ടെന്നാണ് ബിജെപി നേതാവ് പ്രതികരിച്ചത്. അത്തരക്കാർക്ക് യൂണിഫോമിന്റെ പരിഗണന നൽകില്ല. ആർഎസ്എസും, ബിജെപിയുമാണ് തങ്ങളുടെ മുഖ്യശത്രുവെന്നും നേതാക്കൾ പറഞ്ഞു.
ആർഎസ്എസിനെ നേരിടാൻ സിപിഎമ്മുമായി സഹകരിക്കാം. എന്നാൽ ചില സന്ദർഭങ്ങളിൽ സിപിഎം തങ്ങൾക്കുമേൽ ന്യൂനപക്ഷ വർഗീയത ആരോപിക്കുന്നുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
Comments