കൊച്ചി : ഞായറാഴ്ച രാത്രി മാവേലി എക്സ്പ്രസില്‍ ഉണ്ടായതൊന്നും ഓര്‍മയില്ലെന്ന് എ.എസ്.ഐയുടെ ചവിട്ടേറ്റ പൊന്നന് ഷമീര്‍. മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. ടിക്കറ്റ് എടുത്തിരുന്നു. പോലീസ് ഉപദ്രവിച്ചോ എന്നത് ഓര്‍ക്കുന്നില്ല. വടകരയില്‍ പോലീസ് ഇറക്കിവിട്ടശേഷം മറ്റൊരു ട്രെയിനില്‍ കോഴിക്കോട്ടേക്ക് പോയെന്നും ഷമീര്‍ കണ്ണൂരില്‍ പറഞ്ഞു.
ഒരുദിവസം മാഹിയിലേക്ക് പോയതാണ്, പിന്നെ എഴുന്നേറ്റപ്പോള്‍ വടകര റെയില്‍വേ സ്റ്റേഷനിലായിരുന്നു. മദ്യപിച്ചതിനാല്‍ ബോധമുണ്ടായിരുന്നില്ല. താന്‍ കൂലിപ്പണിക്ക് പോകുന്ന ആളാണെന്നും ഷമീര്‍ പറഞ്ഞു. പോലീസുകാരന് ചവിട്ടിയിരുന്നോ, സംഭവത്തില്‍ പരാതിയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് തനിക്കൊന്നും ഓര്‍മയില്ലെന്നായിരുന്നു ഷമീറിന്റെ മറുപടി.
ഞായറാഴ്ച രാത്രിയായിരുന്നു മാവേലി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന ഷമീറിനെ എ എസ് ഐ പ്രമോദ് മർദ്ദിച്ച് ഇറക്കി വിട്ടത്. മദ്യപിച്ച്പെൺകുട്ടിളെ ശല്യം ചെയ്തെന്ന പരാതിയിലായിരുന്നു ഷമീറിനെ മർദ്ദിച്ചത്. എന്നാൽ പെൺകുട്ടികൾ രേഖാമൂലം പരാതി നൽകാത്തതിനാൽ ഷമീറിനെ അറസ്റ്റ് ചെയ്തേക്കില്ല. കൂത്തുപറമ്പ് മാഹി സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്.
എന്നാൽ വധശ്രമം, പീഡനം ഉൾപ്പടെ ചില കേസുകളിൽ കോടതി പൊന്നൻ ഷമീറിനെ വെറുതെ വിട്ടിരുന്നു. ചില കേസുകളിൽ വിചാരണ നടക്കുകയാണ്. ഷമീറിനെ മർദ്ദിച്ച സംഭവത്തിൽ എ.എസ് ഐ സസ്പെൻഷനിൽ തുടരുകയാണ്. സംഭവത്തിൽ പൊന്നൻ ഷമീറിന്റെ കണ്ണൂരിൽ എത്തിച്ച് മൊഴിയെടുത്ത ശേഷം തൽക്കാലം വിട്ടയക്കും.
Comments