ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപില്ലാത്ത തരത്തില്‍ സുരക്ഷാ കവചം ഒരുക്കണമെന്ന് നേരത്തേതന്നെ ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പ്രധാനമന്ത്രി കനത്ത ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളില്‍ എസ്പിജി രാജ്യത്തെ ഏറ്റവും മികച്ച സുരക്ഷയാണ് ഒരുക്കുന്നത് . പ്രധാനമന്ത്രിയെ സംരക്ഷിക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ അനുമതിയില്ലാതെ ആർക്കും പ്രധാനമന്ത്രിയ്ക്കടുത്ത് എത്താനാകില്ല .
സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് പ്രധാനമന്ത്രിയുടെ സുരക്ഷയെ കരുതി ഒരു തവണ മാത്രമേ വെടിയുതിർക്കേണ്ടി വന്നിട്ടുള്ളൂ . അതും 22 വർഷം മുൻപ് . 2000 ജനുവരി 25നായിരുന്നു സംഭവം . മുൻ പ്രധാനമന്ത്രി ചന്ദ്രശേഖരനെ രക്ഷിക്കാനായിരുന്നു അത് . അന്ന് അദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയിൻ ഗാസിപൂരിലെ സാദത്ത് സ്റ്റേഷനിൽ നിർത്തി. ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലാണ് ഈ സ്റ്റേഷൻ. അന്ന് ചന്ദ്രശേഖർ സഞ്ചരിച്ചിരുന്ന ട്രെയിൻ കമ്പാർട്ടുമെന്റിലേക്ക് ഒരു കൂട്ടം വിദ്യാർത്ഥികൾ ബലമായി കയറാൻ ശ്രമിച്ചു
സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി . സ്ഥലത്ത് പരിഭ്രാന്തി ഉടലെടുത്തു . വിദ്യാർത്ഥികളുടെ തിരക്ക് നിയന്ത്രണാതീതമായി. തുടർന്ന് എസ്പിജിക്ക് വെടിയുതിർക്കേണ്ടി വന്നു. ഒരു വിദ്യാർത്ഥി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരിക്കെ തന്നെ ബീഹാറിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ചിലർ കല്ലെറിയുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഒരിക്കൽ കൂടി ചന്ദ്രശേഖറിനെതിരെ ആക്രമണ ശ്രമം ഉണ്ടായി. മഗധ് എക്സ്പ്രസിൽ യാത്ര ചെയ്യവേയായിരുന്നു സംഭവം . അന്ന് അദ്ദേഹം യാത്ര ചെയ്ത കമ്പാർട്ട്മെന്റിലെ വിൻഡോയിൽ എന്തോ വന്ന് പതിക്കുന്ന തരത്തിൽ വലിയ ശബ്ദം ഉണ്ടായി . എന്നാൽ വിൻഡോയ്ക്ക് സമീപം വെടിയുണ്ടകളെ പോലും പ്രതിരോധിക്കാനാകുന്ന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതിനാൽ അന്നും അദ്ദേഹം അപകടത്തിൽ നിന്ന് രക്ഷപെട്ടു
Comments