തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നിയമവിഭാഗം മേധാവി പി.എൻ. ഹേനയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കെ സ്വിഫ്റ്റുമായി ബന്ധപ്പെട്ട ഹർജിയിൽ യഥാസമയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാത്തതിനാണ് കെഎസ്ആർടിസി നിയമവിഭാഗം ഉപമേധാവി പി.എൻ. ഹേനയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കെ സ്വിഫ്റ്റുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിലാണ് ഉദ്യോഗസ്ഥ വീഴ്ച വരുത്തിയതെന്നാണ് കണ്ടെത്തൽ.
എന്നാൽ ഗതാഗത വകുപ്പിനോടാണ് ഹൈക്കോടതി സത്യവാങ്മൂലം നൽകാനാവശ്യപ്പെട്ടതെന്നും കെഎസ്ആർടിസിക്ക് വീഴ്ച വന്നിട്ടില്ലെന്നുമാണ് ഹേനയുടെ നിലപാട്. കെഎസ്ആർടിസി നിലപാട് അറിയിക്കാതെ സത്യവാങ്മൂലം തയാറാക്കാനാകില്ലെന്നാണ് ഗതാഗത വകുപ്പിന്റെ വിശദീകരണം. സത്യവാങ്മൂലം നൽകാൻ കഴിഞ്ഞമാസം ഇരുപതിനാണ് കോടതി നിർദ്ദേശിച്ചത്. എന്നാൽ പിന്നീട് ഈ മാസം ഏഴുവരെ സമയം നൽകി.
ഇന്നലെയും കേസിന്റെ വിശദവിവരങ്ങൾ നൽകാത്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടി. സിവിൽ സർവ്വീസ് ചട്ടപ്രകാരമാണ് ഹേനക്കെതിരായ നടപടി. അതേസമയം വിഷയത്തിൽ മുഖം രക്ഷിക്കാനുള്ള നടപടിയാണ് സസ്പൻഷനിലൂടെ സർക്കാർ നടത്തിയതെന്നാണ് ആരോപണം. കെ സ്വിഫ്റ്റ് രൂപീകരണത്തിൽ ബിഎംഎസ് ഉൾപ്പടെയുള്ള സംഘടനകളാണ് കോടതിയിൽ ഹർജി നൽകിയത്.
Comments