ചെന്നൈ: മതനിന്ദ ആരോപിച്ച് എക്സ്-മുസ്ലീം പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലാണ് സംഭവം. 2021 ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെട്ട അനീഷിന്റെ ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടിരുന്നു. രണ്ടാഴ്ചക്കിടയിൽ രണ്ട് തവണയാണ് അനീഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രവാചകൻ മുഹമ്മദിനെ വിമർശിച്ച് അനീഷ് തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി പങ്കുവെച്ച പോസ്റ്റിനെതിരെയാണ് മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്തത്.
മതനിന്ദയുടെ പേരിൽ അനീഷിനെ ജയിലിൽ അയക്കുമെന്ന് ഒരു കൂട്ടം മതമൗലികവാദികൾ ഭീഷണി മുഴക്കിയിരുന്നു. ഇതിനുശേഷമാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലുണ്ടായ അറസ്റ്റിന് പിന്നിൽ ഇസ്ലാമിസ്റ്റുകളാണെന്നാണ് എക്സ് മുസ്ലീം ഇന്ത്യയുടെ ആരോപണം.
അഞ്ച് വർഷം മുൻപ് കോയമ്പത്തൂരിൽ യുക്തിവാദിയും മതവിമർശകനുമായ ഫാറൂഖിനെ മുസ്ലീം പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു. ഫാറൂഖിനെ പോലെ അനീഷിന്റെ ജീവനും അപകടത്തിലാണെന്ന് എക്സ്-മുസ്ലീം പ്രവർത്തകർ പറയുന്നു.
Comments