ന്യൂഡൽഹി : മോദി സർക്കാരിനെതിരെ എന്തെങ്കിലും ഒരു വിഷയം പൊങ്ങിവരാൻ കാത്തിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. എന്തെങ്കിലും കാരണം കിട്ടിയാൽ അത് വിവാദമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനുളള കഠിന പരിശ്രമമാണ് ഇവർ നടത്തുന്നത്. അങ്ങനെ നോക്കിയിരുന്ന് പല തവണ വ്യാജ പ്രചാരണം നടത്തി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പണികിട്ടിയിട്ടുമുണ്ട് . എന്നാൽ ഇത്തവണ കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിച്ചത് പാകിസ്താൻ പങ്കുവെച്ച വ്യാജ വീഡിയോയാണ്.
ഇന്ത്യയിൽ രാജ്യവിരുദ്ധത പ്രചരിപ്പിക്കാൻ വേണ്ടി പാകിസ്താൻ സൈബർ ഭീകരരാണ് വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചത്. സിഖുകാരെ ഇന്ത്യൻ സേനയിൽ നിന്നും നീക്കാൻ ഉന്നത തല യോഗം നടന്നു എന്ന് പറഞ്ഞാണ് അവർ വീഡിയോ പുറത്തുവിട്ടത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് വീരമൃത്യു വരിച്ചതിന് ശേഷം നടന്ന യോഗത്തിന്റെ വീഡിയോ എടുത്ത് അതിലെ ശബ്ദം മോർഫ് ചെയ്ത് ഇവർ വ്യാജ വീഡിയോ പുറത്തിറക്കുകയായിരുന്നു. ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിൽ 46 ഓളം പാകിസ്താനി അക്കൗണ്ടുകൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഈ വീഡിയോയാണ് കോൺഗ്രസ് നേതാക്കൾ മോദിക്കെതിരെ പ്രവർത്തിക്കാൻ ഉപയോഗിച്ചത്. കോൺഗ്രസ് നേതാവ് പ്രണാം നവ്ദീപ് സിംഗ് ആണ് വീഡിയോ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്. സിഖ് സമൂഹത്തെ ഇന്ത്യൻ സേനയിൽ നിന്നും പുറത്താക്കാൻ ക്യാബിനറ്റ് യോഗം ചർച്ച ചെയ്തുവെന്ന് നവ്ദീപ് സിംഗ് പറഞ്ഞു. മോദിക്ക് പഞ്ചാബികളെ ഇഷ്ടമല്ലെന്ന ഹാഷ്ടാഗോടെയാണ് ഇത് പോസ്റ്റ് ചെയ്തത്. എന്നാൽ വീഡിയോ വ്യാജമാണെന്ന് മനസിലായതോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു.
എന്നാൽ നിമിഷങ്ങൾക്കുള്ള കോൺഗ്രസിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ നിറഞ്ഞു. സംഭവത്തിന്റെ വാസ്തവമെന്താണെന്ന് അറിയാതെയാണ് കോൺഗ്രസ് നേതാക്കൾ ഓരോ വിഷയവും പ്രചരിപ്പിക്കുന്നത് എന്നും രാഹുൽ ഗാന്ധിയുടെ പാതയാണ് ഇവർ പിന്തുടരുന്നത് എന്നുമുള്ള ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
Comments