തിരുവനന്തപുരം: കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സുധാകരൻ. കേരളത്തിലെ കലാലയങ്ങൾ അക്രമത്തിന്റെ വിളനിലമാക്കിയത് എസ്എഫ്ഐ ആണ്. ആരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. തീപ്പന്തം കാണിച്ച് തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും സുധാകരൻ പറഞ്ഞു.
കൊലപാതകത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കമ്യൂണിസ്റ്റുകാർക്ക് അവകാശമില്ല. മുഴുവൻ കോളേജുകളിലെയും ഹോസ്റ്റലുകൾ എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടാ ഓഫീസുകൾ ആക്കിമാറ്റിയിരിക്കുകയാണ്. കലാപത്തിന്റെ കത്തി ആദ്യം താഴെ വെക്കേണ്ടത് സിപിഐഎം ആണ്. ആരുടെ നയമാണ് ഇവിടെ പ്രാവർത്തികമാക്കുന്നതെന്ന് സുധാകരൻ ആരാഞ്ഞു.
എസ്എഫ്ഐ കലാലയങ്ങളിൽ നടത്തിയ ആക്രമങ്ങൾക്ക് കോടിയേരിയേയും പിണറായിയേയും കുറ്റപ്പെടുത്താൻ സാധിക്കുമോ എന്നും സുധാകരൻ ചോദിച്ചു. കൊലപാതകത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കും. റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുന്നതായിരിക്കും. കൊലപാതകത്തെ അപലപിക്കുന്നുവെന്നും കെ. സുധാകരൻ പറഞ്ഞു.
Comments