ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. തികച്ചും ആസൂത്രിതവും അപകട കരവുമായ ഒരു ഗൂഢാലോചന നടന്നതായാണ് മനസ്സിലാക്കുന്നത്. പഞ്ചാബിലെ ആഭ്യന്തര സുരക്ഷ അപകടത്തിലാണെന്നതിന്റെ ശക്തമായ തെളിവാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞതിലൂടെ സംഭവിച്ചത്. കോൺഗ്രസ് അറിയാതെ ഇത്തരം ഒരു ഗുരുതരമായ അവസ്ഥയുണ്ടാകില്ലെന്നും കോൺഗ്രസ് നേതൃത്വം മാപ്പുപറയണമെന്നും നദ്ദ പറഞ്ഞു.
അതീവ ഗുരുതരമായ ഒരു വിഷയമുണ്ടായിട്ട് ഒന്നും സംഭവിക്കാത്തപോലുള്ള തരംതാണ പ്രസ്താവനയാണ് പഞ്ചാബ് മുഖ്യമന്ത്രി ഛന്നിയും കോൺഗ്രസ് നേതൃത്വവും നടത്തുന്നത്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തെ വെറും രാഷ്ട്രീയമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ജനങ്ങളോട് അവർ നുണപറയുകയാണ്. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ യാത്രയും പങ്കെടു ക്കുന്ന പരിപാടികളുടെ വിവരവും ഉന്നതരായ എല്ലാവർക്കും നേരത്തേ അറിയാവുന്നതാണ്. അതിനനുസരിച്ചുള്ള സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലാത്തതുമാണ്. എന്നാൽ ഒന്നും അറിഞ്ഞി ല്ലെന്ന മട്ടിലെ പ്രസ്താവന ഏവരേയും അമ്പരിപ്പിക്കുന്നതാണെന്നും നദ്ദ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ യാത്രയ്ക്കിടെ ഫ്ലൈ ഓവറിന് മുകളിൽ 20 മിനിറ്റു നേരമാണ് കുടുങ്ങിയത്. ജനുവരി 5ന് കർഷകരെന്ന പേരിൽ തീവ്രവാദ സംഘടനകളാണ് വഴിതടഞ്ഞത്. അപ്രതീക്ഷിതമായി നടത്തിയെന്ന് പറയുന്ന വഴിതടയൽ സമരം പക്ഷെ കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്ന സംശയമാണ് എസ്.പി.ജി ആരോപി ക്കുന്നത്. സുപ്രീംകോടതി പ്രത്യേക അന്വേഷണ കമ്മീഷനെ വെച്ചതോടെ വിഷയം ഏറെ ഗുരുതരമാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Comments