ലക്നൗ : ഒരിക്കലും മറക്കാനാകാത്ത മുസ്ലീം അധിനിവേശത്തിന്റെ ഓർമ്മകൾ പേറുന്ന ഇടമാണ് ഗോരഖ്പൂർ . ഇവിടെ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഖിജ്നി പട്ടണത്തിലെ സരായ തിവാരി ഗ്രാമത്തിലെ ശിവക്ഷേത്രത്തിന്റെ ചരിത്രം വ്യക്തമായി പറയും മുസ്ലീം അധിനിവേശം തകർത്ത ക്ഷേത്രങ്ങളുടെ കഥ .
ഇവിടെയുള്ള ശിവലിംഗത്തിൽ തന്നെയാണ് അതിനുള്ള തെളിവും . ഇവിടുത്തെ ആയിരം വർഷം പഴക്കമുള്ള ശിവലിംഗത്തിലാണ് മഹമൂദ് ഗസ്നി ഇസ്ലാം വാചകങ്ങൾ കൊത്തി വച്ചത് .
ഉറുദുവിൽ ശിവലിംഗത്തിൽ രണ്ട് വരികൾ കൊത്തിവച്ചിട്ടുണ്ട്. ആദ്യ വരിയിൽ – ‘യാ അള്ളാ’… എന്നും രണ്ടാം വരിയിൽ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് എഴുതിയിരിക്കുന്നു. നീലകണ്ഠ മഹാദേവ് ശിവക്ഷേത്രത്തിലെ പൂജാരി അതുൽ ത്രിപാഠി പറയുന്നത് ഈ ക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷത്തെ പഴക്കമുണ്ടെന്ന്. ഇവിടെ ഭൂമിയിൽ നിന്നാണ് സ്വയം ഭൂവായതാണ് ശിവലിംഗം എന്നാണ് വിശ്വാസം. മഹമൂദ് ഗസ്നവി തന്റെ ആക്രമണത്തിനിടെ ഈ ശിവക്ഷേത്രത്തിന്റെ പ്രശസ്തി കേട്ട് സൈന്യത്തോടൊപ്പം ഇവിടെയെത്തി. ക്ഷേത്രം തകർത്തു, പക്ഷേ ശിവലിംഗം തകർക്കാൻ കഴിഞ്ഞില്ല. മഹമൂദ് ഗസ്നവിയുടെ സൈന്യം എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ശിവലിംഗത്തെ പിഴുതെറിയാൻ കഴിഞ്ഞില്ല. ഒടുവിൽ മഹമൂദ് ഗസ്നവി നേരിട്ടെത്തിയെങ്കിലും ശിവലിംഗം പിഴുതെറിയാൻ ആയില്ല . സൈനികർ എത്ര ആഴത്തിൽ ഭൂമി കുഴിച്ചോ അത്രയധികം ആഴത്തിലും ഈ ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്നു.
അന്ന് ഗസ്നവിയുടെ കൂടെ വന്ന മുസ്ലീം മതനേതാക്കളാണ് ശിവലിംഗം തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയതെന്നും പുരോഹിതൻ അതുൽ ത്രിപാഠി പറയുന്നു. ശിവലിംഗത്തെ നശിപ്പിക്കാൻ കഴിയാതെ വന്നതോടെ പരാജയപ്പെട്ട ഗസ്നവി ശിവലിംഗത്തിൽ തന്നെ ഇസ്ലാം വാചകങ്ങൾ എഴുതി വയ്ക്കുകയായിരുന്നു .
ഇവിടെ ആരാധന നടത്തുന്നത് തടയാനുള്ള ഗസ്നവിയുടെ ഗൂഢാലോചനയും ഫലം കണ്ടില്ല. ഇവിടുത്തെ ജനങ്ങളുടെ വിശ്വാസത്തിനും കോട്ടം സംഭവിച്ചില്ല . ഇന്നും ഇവിടെ ആചാരപരമായ പൂജകൾ നടക്കുന്നു.
ശ്രാവൺ, നാഗപഞ്ചമി മാസങ്ങളിൽ വലിയ ജനക്കൂട്ടം തന്നെ ഇവിടെ ഒത്തുകൂടുന്നു. ഉറുദു അക്ഷരങ്ങൾ പിന്നീട് ശിവലിംഗത്തിൽ നിന്ന് മാറ്റാൻ പോലും ശ്രമിച്ചിട്ടില്ലെന്നും പുരോഹിതൻ പറയുന്നു. ഈ ശിവലിംഗത്തിന് മറ്റൊരു പ്രത്യേകതയുണ്ടെന്നും ഇവർ പറയുന്നു. ഇവിടെ ക്ഷേത്രത്തിന് മേൽക്കൂര പണിയാൻ കഴിയില്ല. ശ്രമിച്ചപ്പോഴെല്ലാം മേൽക്കൂര തകരുകയായിരുന്നുവെന്നും അവർ പറയുന്നു.
Comments