മുംബൈ : വിഖ്യാത ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യം മെച്ചപ്പെടാൻ പ്രാർത്ഥിക്കണമെന്ന അപേക്ഷയുമായി ഡോക്ടർമാർ. കൊറോണ ബാധിച്ച ലതാ മങ്കേഷ്കറിനെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ ഐസിയുവിൽ തന്നെ തുടരുകയാണ്.
കൊറോണയ്ക്ക് പിന്നാലെ ന്യൂമോണിയ ബാധിച്ചതാണ് ഇവരുടെ രോഗം വഷളാക്കാൻ കാരണം. എന്നാൽ ലതാ മങ്കേഷ്കറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധു പ്രതികരിച്ചു. കുടുംബം ഇതിൽ സന്തുഷ്ടരാണെന്നും എല്ലാവരും പ്രാർത്ഥനകൾ ഫലം കാണുന്നുവെന്നും കുടുംബം വ്യക്തമാക്കി. ഡോക്ടർമാർ ലതാ മങ്കെഷ്കറിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും കുടുംബം പറയുന്നു.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കർ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ഭാരതരത്ന, പത്മവിഭൂഷൻ, പത്മഭൂൻ, ദാദാസാഹെബ് ഫാൽകെ പുരസ്കാരം, നിരവധി ദേശിയ പുരസ്കാരങ്ങൾ എന്നിവ ലഭിച്ച ഈ ഗായികയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ആൽബം 2004 ലെ വീർ സാറ എന്ന ചിത്രത്തിലേതായിരുന്നു.
Comments