ന്യൂഡൽഹി : രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി അടുത്തിടെ കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് കടത്തിയത് എന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഗാസിപൂരിലുള്ള പൂ മാർക്കറ്റിൽ നിന്നും ഐഇഡി കണ്ടെടുത്തതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. ഡൽഹി കൂടാതെ, ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഇവർ സ്ഫോടക വസ്തുക്കൾ എത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ജനുവരി 14 ന് ഗാസിപൂരിലെ പൂ മാർക്കറ്റില്‍ നിന്ന് നിരവധി സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ലീപ്പർ സെല്ലുകളാണ് ഇത് രാജ്യത്തെത്തിച്ചത് എന്നാണ് വിവരം. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും സംഘത്തിലും ഇതിൽ ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
സ്ഫോടക വസ്തുക്കൾ നിറച്ച് ചരക്ക് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിലെത്തിയത് എന്നാണ് അന്വേഷണം ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. കരമാർഗമോ, കടൽമാർഗമോ ആണ് ഇത് കടത്തുന്നത്. ഗുജാറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങിലേക്കും ഇത് എത്തിച്ചിട്ടുണ്ട്. 2021 സെപ്റ്റംബറിൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള തീവ്രവാദ സംഘത്തെ മുംബൈ, ലക്നൗ, അലഹാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയിരുന്നു. വൻ തോതിൽ സ്ഫോടക വസ്തുക്കൾ ഇന്ത്യയിലെത്തിച്ച് ഭീകരാക്രമണങ്ങൾ നടത്താനുള്ള പദ്ധതിയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
Comments