ഭോപ്പാൽ : മധ്യപ്രദേശിലെ രത്ലാമിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള സുരാന ഗ്രാമം രണ്ട് ദിവസമായി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഹിന്ദുക്കൾ ഇവിടെ നിന്ന് പലായനം ചെയ്യുകയാണ് . വർഗീയ ചേരിതിരിവിന്റെ വക്കിലാണ് ഗ്രാമം . 60 ഹിന്ദു വീടുകൾക്ക് മുന്നിൽ ‘ വീട് വിൽപ്പനയ്ക്ക് ‘ എന്ന ബോർഡും സ്ഥാപിച്ചു കഴിഞ്ഞു .
1588 ജനസംഖ്യയുള്ള ഗ്രാമമാണ് സുരാന . ജനസംഖ്യയുടെ 60% മുസ്ലീങ്ങളും ബാക്കിയുള്ളത് ഹിന്ദുക്കളും മറ്റുള്ളവരുമാണ്. ഹിന്ദുക്കളിൽ ഭൂരിഭാഗവും ജാട്ടുകളാണ്. തെലി, ധാക്കഡ്, ദളിത് എന്നിവരും ഉണ്ട്. ഗ്രാമത്തിലെ ഇരു സമുദായങ്ങളിലെയും ജനങ്ങളുടെ തൊഴിൽ കൃഷിയും മൃഗപരിപാലനവുമാണ്. ഗ്രാമത്തിൽ ഇതുവരെ സ്നേഹത്തിനും സാഹോദര്യത്തിനും ഭംഗം വന്നിട്ടില്ലായിരുന്നു
എന്നാൽ അടുത്തകാലത്തായി ചെറിയ കാര്യങ്ങളിൽ പോലും പരസ്പരം തർക്കമുണ്ടാകുന്നു . 20-25 വർഷം മുമ്പ് സുരാന ഗ്രാമത്തിൽ മുസ്ലീം ജനസംഖ്യ കുറവായിരുന്നു, എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ മുസ്ലീം സമുദായത്തിന്റെ ജനസംഖ്യ 60% ആയി വർദ്ധിച്ചു.
ഗ്രാമത്തിലെ സർക്കാർ ഭൂമി കയ്യേറിയെന്ന പരാതിയും സോഷ്യൽ മീഡിയയിൽ പരസ്പരം മതത്തെക്കുറിച്ചുള്ള ആക്ഷേപകരമായ പരാമർശങ്ങളും ഉണ്ടായതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്. രണ്ട് വർഷമായി ഇരു മതങ്ങളിലെയും യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടാകാറുണ്ട് . അടുത്തിടെ ഗ്രാമത്തിലെ മുകേഷ് ജാട്ട് എന്ന യുവാവും മുസ്ലീം സമുദായത്തിലെ യുവാക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു . ഗ്രാമത്തിലെ ഹിന്ദു സംഘടനയുമായി ബന്ധപ്പെട്ട മുകേഷ് ജാട്ട് മുസ്ലീം യുവാക്കൾക്കെതിരെ പരാതി നൽകി.
ഇതിന് ശേഷം ജനുവരി 16ന് വീണ്ടും ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായി. പോലീസിൽ പരാതി നൽകിയതിനു പിന്നാലെ മുസ്ലീം യുവാക്കൾ പ്രദേശത്തെത്തി ആക്രമണം അഴിച്ചു വിട്ടു . സംഭവത്തിൽ ബിൽപാങ്ക് പോലീസ് ഇരു കൂട്ടർക്കുമെതിരെ നടപടിയെടുത്തു.
മതസൗഹാർദം തകർക്കരുതെന്ന് എസ്പി ഗൗരവ് തിവാരി ജനങ്ങൾക്ക് നിർദേശം നൽകി. ആക്രമണങ്ങളിൽ പരിഭ്രാന്തരായ ഹിന്ദു കുടുംബങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും മൂന്ന് ദിവസത്തിനകം തങ്ങൾ ഗ്രാമം വിട്ട് പലായനം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു.
മുസ്ലീം സമൂഹത്തിലെ യുവാക്കൾ ചെറിയ കാര്യങ്ങൾക്ക് പോലും തർക്കിക്കുന്നുവെന്ന് ഹിന്ദു യുവാക്കൾ പറഞ്ഞു. പ്രദേശത്ത് കൂടി ബോധപൂർവം അമിത വേഗതയിൽ വാഹനങ്ങൾ ഓടിക്കുകയും പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗ്രാമത്തിലെ ആരാധനാലയങ്ങൾക്ക് സമീപം മാലിന്യം തള്ളുക എന്നിവയാണ് ഇവർ ചെയ്യുന്നത് .
മുസ്ലീങ്ങൾ പുറത്തുനിന്ന് ബന്ധുക്കളെ കൊണ്ടുവന്നും ഗ്രാമത്തിൽ താമസിപ്പിക്കുന്നുണ്ട് . സർക്കാർ ഭൂമി ഇവർ കൈയ്യേറിയതായും ഹിന്ദുക്കൾ പറയുന്നു.
അതേസമയം ഗ്രാമത്തിൽ സാമുദായിക സൗഹാർദം ഉണ്ടാക്കുന്നതിനായി ഇരുവിഭാഗങ്ങളിലുമുള്ളവരുമായി ചർച്ച നടത്തിയതായി ഗ്രാമവാസികളുമായി ചർച്ച നടത്തിയ ശേഷം കളക്ടർ കുമാർ പുരുഷോത്തം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുമായി രണ്ട് പേർ വീതമുള്ള കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. ഗ്രാമത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്തും . സർക്കാർ ഭൂമിയിലെ എല്ലാ കൈയേറ്റങ്ങളും നീക്കം ചെയ്യാനുള്ള നടപടി ഒരു മാസത്തിനകം പൂർത്തിയാകും. ഗ്രാമത്തിലെ മതസൗഹാർദ്ദം തകർക്കുന്ന ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു
Comments