തിരുവനന്തപുരം : രവീന്ദ്രൻ പട്ടയത്തിന്റെ പേരിൽ അനാവശ്യ വിവാദങ്ങൾക്കില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ .
നടപടികൾ 2019 ഓഗസ്റ്റിലെ മന്ത്രിസഭാ തീരുമാനത്തെ തുടര്ന്നുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി .എന്നാൽ മന്ത്രി സഭയിൽ അംഗമായിരുന്ന മുൻ മന്ത്രി എം എം മണിക്ക് ഇത് ബോധ്യപ്പെടുന്നില്ലേയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിവാദങ്ങൾക്ക് താൻ ഇല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം .മൂന്നാറിലെ സി പി എം ഓഫീസിന്റെ പേരിൽ അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും മന്ത്രി പറഞ്ഞു .
രവീന്ദ്രൻ പട്ടയം കയ്യിലുള്ളവർക്ക് സ്ഥലം വിൽക്കാൻ കഴിയുന്നില്ല , ലോൺ എടുക്കാൻ കഴിയുന്നില്ല ,യഥാർത്ഥ മണ്ണിന്റെ ഉടമകൾക്ക് ഭൂമി തിരിച്ചു കിട്ടാനാണ് നടപടി . നടപടി ക്രമങ്ങൾക്ക് വേഗത വേണം എന്ന ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ആണ് പുതിയ തീരുമാനം ഉണ്ടായത് ,ആരെയും കുടിയൊഴിപ്പിക്കില്ല മന്ത്രി വ്യക്തമാക്കി. രണ്ടു മാസത്തിനകം പുതിയ പട്ടയം അനുവദിച്ചു നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .
ഇടുക്കി ദേവികുളം താലൂക്കിൽ അഡീഷനൽ തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന രവീന്ദ്രൻ ,പട്ടയങ്ങൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയത് വി എസ് സർക്കാരിന്റെ കാലത്താണ് . തുടർന്ന് പട്ടയങ്ങൾ റദ്ധാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും , സി പി എമ്മിൽ നിന്നും അതി ശക്തമായ എതിർപ്പാണ് വി എസിനെതിരെ ഉയർന്നത്. തുടർന്ന് പട്ടയങ്ങൾ പകുതി വ്യാജമാണെന്ന പ്രസ്താവന നടത്തി സർക്കാർ തടിയൂരുകയായിരുന്നു .
രവീന്ദ്രൻ പട്ടയം റദ്ധാക്കിയതോടെ സി പിഎം -സി പി ഐ അഭിപ്രായ ഭിന്നതയും ശ്കതമാവുന്നുണ്ട് .സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ,എം എം മണിയും പ്രസ്താവനകളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം
Comments