കോട്ടയം: മദ്ധ്യ കേരളത്തിലെ പ്രധാന ആശുപത്രികളിൽ ഒന്നായ കോട്ടയം മെഡിക്കൽ കോളേജിൽ 30 ഡോക്ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചു. കൂടാതെ 30 ശതമാനം ജീവനക്കാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്താനാണ് തീരുമാനം. വാർഡുകളിൽ സന്ദർശകരെ പൂർണമായി വിലക്കിയിട്ടുണ്ട്. കൂടാതെ, മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റിയിട്ടുണ്ട്.
നിലവിൽ മെഡിക്കൽ കോളേജിൽ നടത്തി വന്നിരുന്ന എംബിബിഎസ് ക്ലാസുകൾ നിർത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനടക്കമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊറോണ വ്യാപന സമയത്തും ആശുപത്രിയിൽ രോഗവ്യാപനം ഉണ്ടായിരുന്നു. ഗൈനക്കോളജി വാർഡിലെ രോഗികളിൽ അടക്കമാണ് അന്ന് കൊറോണ വ്യാപിച്ചത്.
Comments