ന്യൂഡൽഹി ; പ്രമുഖരായ ലോക നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും മുന്നിൽ. മോർണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസാണ് ലോക നേതാക്കളുടെ ആഗോള അംഗീകാര റേറ്റിംഗ് പുറത്തിറക്കിയത്. സർവ്വേ പ്രകാരം നരേന്ദ്ര മോദിക്ക് ആഗോള തലത്തിൽ 71 ശതമാനം അംഗീകാരം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനേയും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണേയും കടത്തിവെട്ടിയാണ് നരേന്ദ്ര മോദി മുന്നിലെത്തിയത്. ജോ ബൈഡന് 43 ശതമാനം മാത്രമാണ് അംഗീകാരമുള്ളത്. ബോറിസ് ജോൺസണെ 26 ശതമാനം ആളുകൾ മാത്രമേ അംഗീകരിക്കുന്നുള്ളു. മെക്സികോ പ്രസിഡന്റ് ആൻഡ്രീസ് മാനുവൽ ലോപസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്.
ഈ മാസം 13 ാം തീയ്യതി മുതൽ 19 ാം തീയ്യതി വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മോൺണിംഗ് കൺസൾട്ടന്റിന്റെ സർവ്വേ പ്രകാരം 2020 മേയിൽ പ്രധാനമന്ത്രിയുടെ അംഗീകാര റേറ്റിംഗ് 84 ശതമാനമായിരുന്നു. 2021 ൽ അത് 63 ശതമാനമായി കുറഞ്ഞു. എന്നാൽ ഇത് ആദ്യമായല്ല ലോകത്തെ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവായി മോദി സ്ഥാനം നേടുന്നത്.
ഇന്ത്യ ശരിയായ ദിശയിലാണ് പോകുന്നത് എന്ന് 70 ശതമാനം ആളുകൾ വിശ്വസിക്കുന്നുണ്ടെന്ന് മറ്റൊരു സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. 30 ശതമാനം ആളുകൾ മാത്രമാണ് ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നത്.
Comments