കണ്ണൂർ : ഒരു പ്രോട്ടോക്കോളും പാലിക്കാതെയാണ് സി പി എം സമ്മേളനങ്ങൾ നടക്കുന്നതെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് . ഭരിക്കുന്ന പാർട്ടിക്ക് പ്രോട്ടോക്കോൾ ബാധകമല്ലെന്ന് പറയുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും എം ടി രമേശ് അഭിപ്രായപ്പെട്ടു .
ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാർട്ടിക്ക് പ്രാട്ടോക്കോൾ ബാധകമല്ലെന്നാണ് പറയുന്നത് .അപകടകരമായ സ്ഥിതി ഉണ്ടാകുമ്പോഴും പാർട്ടി സമ്മേളനങ്ങൾ മാറ്റിവെക്കുന്നില്ല.സമ്മേളനങ്ങൾ മാറ്റി വയ്ക്കാൻ തയ്യാറല്ലെന്നാണ് കോടിയേരി പറയുന്നത്. ഇത് ജനങ്ങളെ വെല്ലു വിളിക്കുന്നതിന് തുല്യമാണ് . എം ടി രമേശ് വ്യക്തമാക്കി
സംസ്ഥാനത്തെ 48% ടി പി ആർ എന്നത് രാജ്യത്ത് തന്നെ ഉയർന്നു നിൽക്കുന്നു.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതിൽ ഒന്നാം പ്രതി സി പി എം ആണ് . എം ടി രമേശ് കുറ്റപ്പെടുത്തി.
പൊതു പരിപാടികൾ പാടില്ലെന്ന ഉത്തരവ് ഇറക്കിയ കാസർഗോഡ് ജില്ലാ കലക്റ്റർ മണിക്കൂറുകൾക്കുള്ളിൽ ഉത്തരവ് പിൻവലിച്ചത് വിവാദമായിരുന്നു . പാർട്ടി സമ്മേളനത്തിന്റെ നടത്തിപ്പിനായി കളക്ടറെക്കൊണ്ട് ഉത്തരവ് പിൻവലിപ്പിച്ചത് ആരോഗ്യ മന്ത്രി വീണ ജോർജ് ആണെന്നായിരുന്നു ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചത്
Comments