പാരീസ് : കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾ ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സെനറ്റ് നിയമം പാസാക്കി. കായിക മത്സരങ്ങളിൽ നിന്നും മതത്തിന്റെ അടയാളങ്ങൾ മാറ്റി നിർത്തുക ലക്ഷ്യമിട്ടാണ് നടപടി.
143 വോട്ടുകൾക്കാണ് നിയമം റിപ്പബ്ലിക്കൻ പാർട്ടി പാസാക്കിയത്. 160 അംഗ സെനറ്റിൽ 17 പേർ നിയമത്തെ എതിർത്തു. ചില കായിക മത്സരങ്ങളിലാണ് ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കായിക മത്സരങ്ങളിൽ പരസ്യമായി മത ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിൽ നിയമ നിർമ്മാണത്തിന് നിർദ്ദേശിച്ചത്.
പുതിയ നിയമം 2024 ലെ പാരിസ് ഒളിമ്പിക്സ് മുതൽ നടപ്പിലാക്കാനാണ് തീരുമാനം. അതേസമയം സംഭവത്തിൽ ഒളിമ്പിക്സ് സംഘാടകർ പ്രതികരിച്ചിട്ടില്ല.
നേരത്തെ 2004 ൽ സ്കൂളുകളിൽ മതം വക്തമാക്കുന്ന അടയാളങ്ങൾ ധരിക്കുന്നതിന് ഫ്രഞ്ച് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ 2011 ൽ സ്കൂളുകളിൽ ശിരോവസ്ത്രം ധരിക്കുന്നതും വിലക്കിയിരുന്നു. ഇതിനെല്ലാം പുറമേയാണ് കായിക താരങ്ങൾ മത്സരങ്ങൾക്കായി നിയമം കൊണ്ടുവന്നിരിക്കുന്നത്.
Comments