സൂററ്റ് : സൂററ്റിലെ മോറ ഗ്രാമത്തിലെ ഒരു മസ്ജിദിൽ നിസ്ക്കാരം നടത്തിയത് നാട്ടുകാർ ബലമായി നിർത്തിച്ചതായി ആരോപിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തൊട്ടുപിന്നാലെ, മോറ ഗ്രാമത്തിലെ ശിവശക്തി സൊസൈറ്റിയിൽ നിസ്‌കാരം നടത്തുന്ന കെട്ടിടം ഗുജറാത്ത് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത മസ്ജിദാണെന്ന് കാട്ടി മുൻ സൂറത്ത് സിറ്റി കോൺഗ്രസ് കൗൺസിലർ അസ്ലം സൈക്കിൾവാല ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
എല്ലാ മുസ്ലീങ്ങൾക്കും ഈ സ്ഥലം വിശുദ്ധ ഇടമാണെന്നും , സൊസൈറ്റിയിലെ മുസ്ലീം നിവാസികളെ മാത്രമേ നിലവിൽ സ്ഥലത്ത് നിസ്‌കരിക്കാൻ അനുവദിക്കൂവെന്നും അസ്ലം സൈക്കിൾവാല പറയുന്നു.
ഈ മാസം ആദ്യം, ഗാന്ധിനഗർ ആസ്ഥാനമായുള്ള ട്രസ്റ്റ്, ഏകതാ ഇജ് ലക്ഷ്യ കമ്മിറ്റി 33 ജില്ലകളിലെ കളക്ടർമാർക്കും മേധാവികൾക്കും സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു . മാത്രമല്ല സ്വകാര്യ, സർക്കാർ, അർദ്ധ സർക്കാർ സ്വത്തുക്കൾ വഖഫ് ബോർഡ് അനധികൃതമായി പിടിച്ചെടുക്കുകയാണെന്നും ട്രസ്റ്റ് കത്തിൽ പറഞ്ഞു. 1995ലെ വഖഫ് നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുകയാണെന്നും ട്രസ്റ്റ് ആരോപിച്ചു .
“ഇന്ത്യൻ സായുധ സേനയ്‌ക്കും ഇന്ത്യൻ റെയിൽവേയ്‌ക്കും ശേഷം ഏറ്റവും കൂടുതൽ സ്വത്ത് ഉള്ളത് വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലാണ്. 2020 ജൂലൈ വരെ വഖഫ് ബോർഡിന്റെ ഉടമസ്ഥതയിൽ 6,59,877 സ്ഥാവര സ്വത്തുക്കൾ, ഏകദേശം 8 ലക്ഷം ഹെക്ടർ ഭൂമി എന്നിവ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” കത്തിൽ പറയുന്നു.
ഹിന്ദുക്കൾക്ക് അവരുടെ സ്വത്ത് സംരക്ഷിക്കാൻ നിയമത്തിൽ വ്യവസ്ഥകളൊന്നുമില്ലെന്നും രാജ്യത്തിന്റെ മതേതര ഘടനയ്‌ക്ക് എതിരായ ഒരു സമുദായത്തെ മാത്രമേ പരിഗണിക്കുന്നുള്ളൂവെന്നും ട്രസ്റ്റിന്റെ കത്തിൽ പറയുന്നു. “ഒരു നിയമവും വ്യക്തിയും ഭരണഘടനയ്‌ക്ക് മുകളിലല്ല, എന്നാൽ വഖഫ് നിയമം ഇസ്‌ലാമിക ഇതര സമൂഹത്തിന്റെ വികാരങ്ങൾ പരിഗണിക്കുന്നില്ലെന്നും അവരോട് വിവേചനം കാണിക്കുകയും അതുവഴി ഇന്ത്യൻ ഭരണഘടനയെ ലംഘിക്കുകയും ചെയ്യുന്നു,” കത്തിൽ പറയുന്നു.
വഖഫ് ബോർഡിന്റെ അധികാരങ്ങൾ ഉപയോഗിച്ച് സാധാരണക്കാർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് കത്തിൽ പറയുന്നു. ഇത്തരത്തിലുള്ള അനധികൃത സ്വത്ത് ഏറ്റെടുക്കൽ ‘ലാൻഡ് ജിഹാദ്’ പോലെയാണ്, രാജ്യവ്യാപകമായ ഗൂഢാലോചനയാണ്, അതിനാൽ പക്ഷപാതപരമായ നിയമം നീക്കം ചെയ്യണമെന്നും കത്തിൽ പറയുന്നു.
സൂറത്തിന്റെ ഗ്രാമപ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലുമുള്ള സ്വത്തുക്കൾ വഖഫ് ബോർഡിന് കൈമാറുന്ന ഒരു പുതിയ രീതിയുമുണ്ട്. വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വസ്തുവിൽ അനധികൃത നിർമാണം നടന്നാലും അവർക്ക് ബോർഡിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ട്രസ്സ് വ്യക്തമാക്കുന്നു.
Comments