കൊൽക്കത്ത : ബംഗാളിൽ ബിജെപി നേതാവിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ബംഗാളിലെ നോർത്ത് പർഗനാസിൽ മണികപൂരിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. ഇതിന് പിന്നാലെയാണ് ബിജെപി നേതാവ് അർജുൻ സിംഗിനെ ഇവർ ക്രൂരമായി മർദ്ദിച്ചത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന് അദരവർപ്പിക്കാൻ എത്തിയതായിരുന്നു അർജുൻ സിംഗ്. ഇതോടെ പ്രദേശത്തുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രശ്നമുണ്ടാക്കാൻ ആരംഭിച്ചു. എംപിയെ മർദ്ദിക്കുകയും അദ്ദേഹത്തിന്റെ വാഹനം ആക്രമിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവം നടന്നതോടെ ലോക്കൽ പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രദേശം ശാന്തമാക്കി. ബിജെപി പ്രവർത്തകർക്ക് കൊറോണ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നതിനിടെയാണ് തൃണമൂൽ കോൺഗ്രസിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത് എന്ന് ബിജെപി ആരോപിച്ചു. അർജുൻ സിംഗിന് അധികം പരിക്കേറ്റിട്ടില്ലെന്ന് നേതാക്കൾ അറിയിച്ചു. എന്നാൽ ഇത് ആദ്യമായല്ല അർജുൻ സിംഗിനെതിരെ ആക്രമണം നടക്കുന്നത്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അദ്ദേഹത്തെ ലക്ഷ്യം വെച്ചുകൊണ്ട് തൃണമൂൽ നേതാക്കൾ ആക്രമണം അഴിച്ചുവിട്ടിരുന്നു.
Comments