ന്യൂഡൽഹി: ജെഎൻയു ക്യാമ്പസിനുള്ളിൽ ഗവേഷക വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 27 വയസ്സുള്ള പശ്ചിമ ബംഗാൾ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഡൽഹിയിലെ ബിക്കാജി കാമ പ്ലസിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് അക്ഷയ്. പ്രതി ജെഎൻയു വിദ്യാർത്ഥി അല്ലെന്ന് ഡിസിപി ഗൗരവ് ശർമ്മ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് വിദ്യാർത്ഥിക്ക് നേരെ ആക്രമണ ശ്രമം നടന്നത്. 500ൽ അധികം സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയതെന്നും ഡിസിപി പറഞ്ഞു. പോലീസ് എത്തിയപ്പോൾ മൊബൈൽ ഫോണുമായി പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. എന്നാൽ അക്ഷയ്യെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 11.45 ന് ജെഎൻയു ഈസ്റ്റ് ഗേറ്റിന് സമീപമായിരുന്നു സംഭവം. വസ്ത്രങ്ങൾ കീറിയ നിലയിൽ പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. കാമ്പസിനുള്ളിൽ നിന്ന് ബൈക്കിൽ എത്തിയ വ്യക്തി ബലാത്സംഗത്തിന് ശ്രമിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
Comments