അബുദാബി: യുഎഇയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. നീണ്ട ഇ-ലേണിങ് കാലയളവിനുശേഷമാണ് സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ ക്ലാസ് റൂം പഠനം ആരംഭിക്കുന്നത്. ക്ലാസുകൾ ആരംഭിക്കുന്നതോടെ കൊറോണ പരിശോധനയ്ക്കെത്തുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും എണ്ണത്തിലും കാര്യമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവർഷത്തിലെ മൂന്നാഴ്ചയാണ് സ്കൂളുകളിൽ ഇ-ലേണിങ് നടന്നത്. പി.സി.ആർ. പരിശോധനാകേന്ദ്രങ്ങളിൽ ശനിയാഴ്ച വിദ്യാർഥികളുടെ വലിയ നിരയാണനുഭവപ്പെട്ടത്. നിലവിൽ എല്ലാ കേന്ദ്രങ്ങളിലും വിദ്യാർഥികൾക്ക് കൊറോണ പരിശോധന സൗജന്യമാണ്. സ്കൂളിലേക്ക് വരുന്ന വിദ്യാർഥികൾക്ക് 96 മണിക്കൂറിനകമുള്ള പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാണ്. രണ്ടാഴ്ചയിലൊരിക്കൽ പി.സി.ആർ. പരിശോധന നടത്തുകയും വേണം. സ്കൂളിലേക്ക് രക്ഷിതാക്കൾക്ക് പ്രവേശിക്കണമെങ്കിലും ഇതേ വ്യവസ്ഥകൾ ബാധകമാണ്. യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് പ്രവേശനത്തിന് ഗ്രീൻ പാസ് കാണിച്ചാൽ മതിയാകും.
ജനുവരി 24, 31 തീയതികളിലായി രണ്ട് ഘട്ടമായിട്ടായിരിക്കും സ്കൂളുകളും യൂണിവേഴ്സിറ്റികളും തുറക്കുക. കെ.ജി., ഗ്രേഡ് ഒന്നുമുതൽ അഞ്ചുവരെ, ഗ്രേഡ് 12 എന്നീ വിഭാഗങ്ങളിൽ പഠിക്കുന്നവർക്ക് തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കും. ഗ്രേഡ് ആറുമുതൽ 11 വരെയുള്ള വിദ്യാർഥികൾക്ക് ജനുവരി 31 മുതലാണ് ക്ലാസുകൾ ആരംഭിക്കുക. പി.സി.ആർ. പരിശോധന ഫലം ലഭിക്കുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് രണ്ടുഘട്ടമായി സ്കൂളുകൾ തുറക്കുന്നത്.
രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും പി.സി.ആർ. പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി നിർദേശിച്ചു. സ്കൂൾ ജീവനക്കാരിൽ പ്രായമായവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും നിർബന്ധമായും ബൂസ്റ്റർ ഡോസ് സ്വീ
Comments