ലക്നൗ: ഉത്തർപ്രദേശിൽ മതധ്രുവീകരണത്തിനായി കിണഞ്ഞു പരിശ്രമിക്കുന്ന കോൺഗ്രസ്സിനും മറ്റ് പ്രതിപക്ഷ കൂട്ടായ്മകൾക്കും കനത്ത തിരിച്ചടി നൽകി യുവനേതാക്കൾ എൻഡിഎയിലേക്ക്. അപ്നാ ദൾ സ്ഥാനാർത്ഥി ഹൈദർ അലിഖാനാണ് ഏറ്റവുമൊടുവിൽ ശ്രദ്ധനേടുന്ന താരം.
യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലേറുമെന്നതിൽ ആർക്കും സംശയ മില്ല. ഇതിനിടെ സംസ്ഥാനത്ത് പരമാവധി മതരാഷ്ട്രീയവും വർഗ്ഗീയതയും ജാതിക്കാർഡുമിറക്കാൻ പ്രതിപക്ഷം ശ്രമം നടത്തുന്നതിനിടെയാണ് പരമ്പരാഗത കോൺഗ്രസ്സ് കുടുംബത്തിൽ നിന്നും യുവാക്കൾ എൻ.ഡി.എയിലെത്തുന്നത്.
ഭൂരിപക്ഷം എത്ര കൂടും എന്നതുമാത്രമാണ് ഇനി നോക്കാനുള്ളതെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം ആത്മവിശ്വാസത്തോടെ പറയുന്നത്. ഇതിന് ശക്തിപകർന്നുകൊണ്ടാണ് സംശുദ്ധ രാഷ്ട്രീയത്തിന്റെ മേൽവിലാസവുമായി എൻ.ഡി.എ സ്ഥാർത്ഥി പട്ടിക പുറത്തിറക്കിയത്.
അപ്നാദൾ(എസ്) സ്ഥാനാർത്ഥിയായി ഉത്തർപ്രദേശിൽ ഹൈദർ അലി ഖാനെ പ്രഖ്യാപിച്ചതോടെ മുസ്ലീം മതവിഭാഗത്തിൽ വലിയൊരു വിഭാഗം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാംപൂർജില്ലയിലെ സുവാർ സീറ്റിൽ സമാജ് വാദി നേതാവ് അസംഖാന്റെ മകൻ അബ്ദുള്ള അസമിനെതിരെയാണ് ഹൈദർ അലി ഖാൻ മത്സരിക്കുക. 2017ൽ അബ്ദുള്ള ഖാൻ വിജയിച്ച മണ്ഡലത്തിലാണ് എതിരാളി യായി ശക്തനായ യുവനേതാവിനെ എൻ.ഡി.എ നിർത്തിയിരിക്കുന്നത്.
മുൻ കോൺഗ്രസ്സ് നേതാവ് നവാബ് കസീം അലി ഖാന്റെ രാഷ്ട്രീയ പാരമ്പര്യ ത്തിൽ നിന്നാണ് ഹൈദർ അലി ഖാന്റെ വരവ്. കസിം അലി ഖാൻ ഇത്തവണയും കോൺഗ്രസ്സിനായി രാംപൂരിൽ നിന്നും മത്സരിക്കുന്നുവെന്നതും ഒരു കുടുംബ രാഷ്ട്രീയ ചിത്രമാണ് വരച്ചുകാട്ടുന്നത്. ഏതാനും ദിവസം മുമ്പാണ് അപ്നാ ദളിൽ ഹൈദർ അലി ചേർന്നത്. ഡൽഹി കേന്ദ്രീകരിച്ച് സ്കൂൾ പഠനവും വിദേശത്ത് ഉത്തര പഠനവും പൂർത്തിയാക്കിയാണ് ഹൈദർ അലി ഉത്തർപ്രദേശിൽ പൊതു രംഗത്തിറങ്ങുന്നത്. കോൺഗ്രസ്സിൽ നിന്നാൽ യാതൊരു വികസവും നടക്കി ല്ലെന്നും കേന്ദ്രസർക്കാറിന്റെ ഭാഗമായി നിന്ന് തന്റെ മണ്ഡലത്തിൽ പരമാവധി വികസനം എത്തിക്കുക എന്നതുമാത്രമാണ് ലക്ഷ്യമെന്നും ഹൈദർ അലി വ്യക്തമാക്കി.
വിവിധ മേഖലകളിൽ ബി.ജെ.പിക്കും ആദിത്യനാഥിനും ശക്തമായ പിന്തുണ നൽകുന്ന മുസ്ലീം വിഭാഗത്തിൽ നിന്ന് വിദ്യാസമ്പന്നരായ യുവാക്കളുടെ കടന്നു വരവ് ദേശീയ രാഷ്ട്രീയത്തിന് തന്നെ മുതൽക്കൂട്ടാണെന്ന് വ്യക്തം. അപ്നാ ദളും നിഷാദ് പാർട്ടിയും എൻഡിയെയ്ക്കൊപ്പം നിൽക്കാൻ തയ്യാറായതോടെ ഉത്തർ പ്രദേശ് മുഴുവനായും പിടിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്.
Comments